Friday, January 11, 2008

മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി യും മുതലാളിത്തവും

പഴയ കാല സഖാക്കള്‍ക്കും അണികള്‍ക്കും എന്തു തോന്നിയാലും ശരി ഞങ്ങളെ പോലെയുള്ള സാധാരണക്കാര്‍ക്ക്‌ ജ്യോതിഭാസു പറയൂന്നതിനു മുന്‍പു തന്നെ പൂര്‍ണമായും ബോദ്ധ്യമായ സംഗതിയാണ്‍ മാര്‍ക്സിസം മുതലാളിത്തത്തെ പൂര്‍ണമായും അംഗീകരിക്കുകയും ആഗിരണം ചെയ്യുകയും ചെയ്തു എന്നത്‌. പക്ഷെ ഇടതുപക്ഷ ആശയങ്ങളൊട്‌ താല്‍പ്പര്യമുണ്ടായിരുന്ന ഒരു സാധാരണക്കാരന്‍ എന്ന നിലക്ക്‌ മുതലാളിയെ പ്രീതിപ്പെടുത്താന്‍ വേണ്ടി ഏതറ്റവും വരെ പോകാന്‍ തെയ്യാറാണെന്ന പുതിയ പാര്‍ട്ടി ലൈന്‍ നമ്മെ അല്‍ഭുതപ്പെദുത്തുകയും ഒട്ടേറെ അംബരപ്പിക്കുകയും ചെയ്യുന്നു. നന്ദിഗ്രാം പറഞ്ഞു പറഞ്ഞു പഴകിയ വിഷയമാണ്എങ്കിലും ഇന്നുവരെ ഒരു മാര്‍ക്സിസ്റ്റുകാരന്‍ പോലും അവിടെ നടന്ന അക്രമങ്ങളെ അപലപിക്കാനൊ സ്ഥിരം ശൈലിയില്‍ മുതലളിത്ത ഭീകരതയെ അപലപിക്കുവാനോ തയ്യാറായില്ല എന്നതാണു ശ്രദ്ധേയം.മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി യിലെ ശ്രി വിജയരാഘവനും സുഗതകുമാരി ടീച്ചറും മറ്റും ഉള്‍പ്പെട്ട ഒരു ടോക്‌ ഷൊ ടീവിയില്‍ കുറച്ചു നാള്‍ മുന്‍പു കണ്ടു(കൈരളിയിലാണെന്നു തോന്നുന്നു) അതില്‍ നന്ദിഗ്രാമില്‍ നടന്നതിനെ ശ്രി വിജയരാഘവന്‍ ന്യായീകരിച്ചത്‌ അക്രമത്തെ പ്രതിരോധിക്കുക മാത്രമാണു തങ്ങളുടെ അണികള്‍ അവിടെ ചെയ്തത്‌ എന്ന് അദ്ദേഹം അവകാശപ്പെദുന്നുണ്ടായിരുന്നു.ഒരു അമ്മയെയും അവരുടെ രണ്ടു പെണ്മക്കളെയും ഒരേ മുറിയിലിട്ട്‌ പതിനഞ്ചിലധികം പേര്‍ ചെര്‍ന്നു ബലാല്‍സംഗം ചെയ്യുന്നതിനെയാണോ സഖാവെ താങ്കള്‍ പ്രതിരോധം എന്നു വിളിച്ചത്‌ പ്രീഡിഗ്രീ ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ താങ്കളുടെ പ്രസംഗങ്ങള്‍ കേട്ടു രോമാഞ്ചകുഞ്ചിതനായ(ഇങ്ങിനെ തന്നെയാണോ ആ വാക്ക്‌ എഴുതുക) ആ മലപ്പുറം കോളേജ്‌ ദിനങ്ങള്‍ ഓര്‍ത്തുപോയി. എല്ലാവരോടും വളരെ സൗഹ്രുദത്തില്‍ മാത്രം പെരുമാറുമായിരുന്ന താങ്കള്‍ സുഗതകുമാരി ടീച്ചറെപ്പോലെയുള്ള വിശിഷ്ടവ്യക്തികളൊദു പോലും തട്ടിക്കയറുന്ന മട്ടില്‍ സംസാരിക്കുന്നതു കണ്ടു അല്‍ഭുതം തോന്നി.അതുപോകട്ടെ നമ്മുടെ വിഷയത്തിലേക്കു തിരിച്ചു വരാം ഇതു പോലെ മുതലളിത്ത ഭക്തി പ്രകടിപ്പിച്ച്‌ മറ്റൊരു സന്ദര്‍ഭം കേരളത്തിലുണ്ടായി. മൈക്രൊസൊഫ്റ്റ്‌ എന്ന എന്നും മാര്‍ക്സിസ്റ്റ്‌ ഹിറ്റ്‌ ലിസ്റ്റിലുണ്ടയിരുന്ന ബഹുരാഷ്ട്ര കുത്തക ഭീമനു വേണ്ടി വ്യാജസൊഫ്റ്റവെയര്‍ പിടിക്കാന്‍ കെരളാ പോലീസ്‌ അംഗരക്ഷകരായി ഇറങ്ങി ഇന്ത്യയിലെ ഒരു സംസ്ധാന സര്‍ക്കാറും ഇതു വരെ ചെയ്തിട്ടില്ലാത്ത കാര്യം. നന്നാകുന്നുണ്ട്‌ മുതലാളി വിരോധത്തില്‍ നിന്നു മുതലാളിത്തത്തിലേക്കുള്ള മാറ്റം . എന്തൊരു സ്പീഡ്‌ ,എന്തൊരു ആവേശം. പണ്ടു മുത്തശ്ശി പറഞ്ഞിരുന്നത്‌ ഓര്‍മ്മ വരുന്നു. തൂറാത്തവന്‍ തൂറുമ്പോള്‍ തീട്ടം കൊണ്ട്‌ ആറാട്ട്‌ (തൂറുക, തീട്ടം എന്നൊന്നും കേട്ട്‌ മൂക്കു ചുളിക്കുകയും കണ്ണ്‍ ഉരുട്ടുകയുമൊന്നും വേണ്ട. പണ്ടു നമ്മുടെ സംസാര ഭാഷയില്‍ സാധാരണയായി ഉപയോഗിച്ചിരുന്ന വാക്കാണത്‌ ഇപ്പോള്‍ നമ്മള്‍ സായിപ്പിന്റെ ദാസന്മാരായപ്പോള്‍ ഇത്‌ അശ്ലീലമായി പക്ഷെ കൊച്ചു കുട്ടികള്‍ക്കുപോലും, തീന്‍ മേശയില്‍ വെച്ചു പോലും ഷിറ്റ്‌ എന്നു വിളിച്ചലറാം. അതു മറ്റൊരു സബ്ജെക്റ്റ്‌ അതെക്കുറിച്ചു താമസിയാതെ നമുക്കു മറ്റൊരു ത്രെഡ്‌ തുടങ്ങാം അതുവരെ നമുക്കൊരു നാടന്‍ പാട്ടു പാടിയിരിക്കാം "മഴാ പെയ്യുന്നു മദ്ദളം കൊട്ടുന്നു,,,,,,മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു...... മാരാന്റച്ചിക്കു തൂറാന്‍ മുട്ടുന്നു)മീണ്ടും കാണും വരെയ്കും വണക്കംമനു

1 comment:

Unknown said...

ഇന്ന് ഒരു ഇസവും നിലനിൽക്കുന്നില്ല മാഷെ... ഉണ്ടെങ്കിൽ തന്നെ നിലനിൽ‌പ്പിസവും വയട്ട്റ്റിപിഴപ്പിസവും മാത്രമെ ഒള്ളൂ