Monday, December 15, 2008

മോക്ഷത്തിന്റെ വ്യര്‍ത്ഥത

നിയമപ്രകാരമുള്ള അറിയിപ്പ്‌ ഇത്‌ കഥയോ കവിതയോ ലേഖനമോ അല്ല ഇതിലെ കഥാപാത്രങ്ങള്‍ക്ക്‌ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ഇനി മരിക്കാന്‍ പോകുന്നവരോ മരിച്ചതായി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്‌ കിട്ടിയിട്ടും മരിക്കാത്തവരോ,മരിച്ചിട്ടും മരണ സര്‍ട്ടിഫിക്കറ്റ്‌ കിട്ടാത്തവരോ ആയ ആരുമായു ഒരു ബന്ധവുമില്ല. ഏതെങ്കിലും പ്രദേശത്തെയോ വിഭാഗങ്ങളെയോ മോശമാക്കി ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല ഇത്രയൊക്കെ പറഞ്ഞ ശേഷവും ആരുടെയെങ്കിലും മത വിശ്വാസം ചൊറിയപ്പെട്ടതായി തോന്നുന്നുവെങ്കില്‍ താങ്കള്‍ ചൊറിഞ്ഞു കൊള്ളുക എന്നെ ചൊറിയാന്‍ വരേണ്ട.
Nothing serious just silly things please read with a light heart
************************** *****
കേന്ദ്ര തീവ്രവാദ റിക്രുട്മ്മെണ്ട്‌ ബോര്‍ഡ്‌ ചാവേര്‍ സേനയിലേക്ക്‌ ആളെയെടുക്കുന്നതിനായി കേരളത്തില്‍ ഒരു പ്രവേശനോത്സവം നടത്തി.കേരളത്തിന്റെ നാനാഭാഗത്തു നിന്നും തീവ്രവാദികളാകാന്‍ താല്‍പര്യമുള്ളവര്‍ ഇന്റര്‍വ്യൂബോര്‍ഡിനു മുന്‍പിലേക്ക്‌ ഒഴുകിയെത്തി.
സെലെക്ഷന്‍ ലിസ്റ്റിലേക്ക്‌ നോക്കിയ ചീഫിന്റെ കണ്ണുകള്‍കുറുകി "ലിസ്റ്റില്‍ മലപ്പുറത്തുകാരും കോഴിക്കോട്ടു കാരുംതീരെ ഇല്ലല്ലോ എന്താ അവിടെനിന്നും ആരുംവന്നിരുന്നില്ലേ?"
'ധാരാളം പേര്‍ വന്നിരുന്നു പക്ഷെ മൊല്ലാക്കയുടെ പ്രസംഗംകഴിഞ്ഞതോടെ എല്ലാവരും തിരിച്ചു പോയി' എന്നു മറുപടി

മൊല്ലാക്കായെ സദസ്സിലേക്ക്‌ വിളിക്കപ്പെട്ടു"മലപ്പുറത്തുകാര്‍ക്കും കോയിക്കോട്ടുകാര്‍ക്കും ഇങ്ങള്‌ ക്ലാസ്സെടുത്തീലേ?"
"ഉവ്വ്‌"
"xxxദില്‌ ചാവുന്നവര്‍ക്ക്‌ സുബര്‍ക്കം കിട്ടും എന്നു പറഞ്ഞില്ലേ"
"ഉവ്വ്‌"
"സുബര്‍ക്കത്തിലെത്തുന്ന ഓരോ xxxxക്കും 50 ഹൂറിമാരെ സ്വന്തമായി ലഭിക്കും എന്നു പറഞ്ഞോ?"
"ഉവ്വ്‌"
"സുബര്‍ക്കത്തില്‍ ഓരോ xxxxക്കും ലഭിക്കുന്ന ഹൂറിമാരുടെ സൗ ന്ദര്യത്തെ കുറിച്ച്‌ വിശദമായി പറഞ്ഞോ?"
"ഉവ്വ്‌"
"എങ്ങനേ......?"
" അതായത്‌ ആദ്യം ഞാന്‍ അവരുടെ സൗ ന്ദര്യത്തെ വര്‍ണിച്ചുകൊടുത്തു പനങ്കുല പോലത്തെ മുടി,പളുങ്കു പോലെയുള്ള നീലക്കണ്ണുകള്‍, ഗോതംബിന്റെ നിറം, എരിക്കിന്‍ പൂവു പോലെയുള്ള മൂക്ക്‌,ചെന്തൊണ്ടിപ്പഴമൊത്ത ചുണ്ടുകള്‍, യവന സുന്ദരമായ താടിയളവുകള്‍.ദന്തശില്‍പ ദംഗിയാര്‍ന്ന കഴുത്തും ചുമലുകളും,................ ................. ........കള്‍,വാഴയിലപോല്‍ മിനുസ്സമാര്‍ന്ന ആലില വയര്‍ ചെറുതടാകം പൊലേ പൊക്കിള്‍,.......................,വാഴപ്പിണ്ടി പോലെ മിനുത്ത തുടകള്‍ ഇതു കേട്ട്‌ അവര്‍ സന്തോഷത്തോടെ ആര്‍ത്തു വിളിച്ചുകൊണ്ടിരുന്നു ഞങ്ങളെയും ചാവേറാക്കൂ ...ഞങ്ങളേയും സ്വര്‍ഗത്തിലേക്കയക്കൂ. അതു കേട്ട ആവേശത്തില്‍ ഞാന്‍ അവര്‍ക്ക്‌ സുബര്‍ക്കത്തിലേ ഹൂറിമാര്‍ക്ക്‌ ഒരു വൃത്തികേടുമില്ല എന്നും അവരെത്ര വൃത്തിയുള്ളവരാണെന്നും പറഞ്ഞു കൊടുക്കാന്‍ തീരുമാനിച്ചു"
"എന്തു പറഞ്ഞു കൊടുത്തു?"
"സ്വര്‍ഗ സുന്ദരികളും ദിവ്യ സ്രുഷ്ടികളുമായതുകൊണ്ട്‌ അവര്‍ക്ക്‌ സാധാരണ മനുഷ്യരേപ്പോലെ ഭക്ഷണം കഴിക്കേണ്ടതില്ല അതു കൊണ്ടുതന്നെ വിസര്‍ജ്ജനത്തിനെ ആവശ്യവുമില്ല അതിനാല്‍ അവര്‍ക്കൊന്നും മലദ്വാരം എന്ന വൃത്തികെട്ട അവയവവും ഉണ്ടാകില്ല എന്നു പറഞ്ഞുകൊടുത്തു ഇതു കേട്ടതും അവര്‍ തമ്മില്‍ തമ്മില്‍ നോക്കി പിന്നെ ഞാന്‍ കണ്ടത്‌ ശൂന്യമായ കസേരകളാണ്‌.. എന്തു പറ്റിയെന്ന് മനസ്സിലാകുന്നില്ല"
"പാവം മൊല്ലാക്ക"
*******************************
P.S മലദ്വാരമില്ലാത്തവരേ നിങ്ങള്‍ ഭഗ്യവാന്മാര്‍ എന്തെന്നാല്‍ പയില്‍സ്‌ നിങ്ങള്‍ക്കുള്ളതല്ല

********************************
ചോദ്യം: നിങ്ങള്‍ മലയാളികള്‍ വലിയ അഭ്യസ്ഥ വിദ്യരല്ലേ? എന്നിട്ടും എന്താ ഇങ്ങിനത്തെ മന്ത്രിമാര്‍?
ഉത്തരം: പിന്നോക്കാവസ്ഥയിലുള്ളവരെ എങ്ങിനെയെങ്കിലും മുന്നോട്ടുകൊണ്ടുവരിക എന്നതാണ്‌ ഞങ്ങളുടെ ലക്ഷ്യം അതുകൊണ്ട്‌ വിദ്യാഭ്യാസത്തിലും ബുദ്ധിശക്തിയിലും ഏറ്റവും പിന്നിലുള്ളവരെ തിരഞ്ഞെടുത്ത്‌ ഞങ്ങള്‍ മന്ത്രിമാരാക്കും അവരുമൊന്നു മുന്നോട്ടുവരട്ടെ അതിനല്ലെ ചങ്ങായി സോഷ്യലിസം എന്നു പറയുന്നത്‌
*******************************

അമ്പലത്തില്‍ ശാന്തിയായി ഉണ്ണി നമ്പൂരി ചാര്‍ജെടുത്തതോടെ അമ്പലത്തിനാകെ ഒരു നവോന്മേഷമായി.ഊതിക്കാച്ചിയപൊന്നിന്റെ നിറം കടഞ്ഞെടുത്ത നെയ്യുമുറ്റിയ ശരീരം വന്യമായ ആര്യസൗന്ദര്യം ഒന്നും മറച്ചു വെക്കാന്‍ പര്യാപ്തമല്ലാത്ത രണ്ടറ്റവും കൂട്ടിമുട്ടാത്ത ഒരീരിഴത്തോര്‍ത്തു മാത്രം വേഷം അനന്ദലബ്ധിക്കിനിയെന്തു വേണം വല്ലപ്പോഴുമൊക്കെ വന്ന് അമ്പലപ്പടിയില്‍ നിന്നു വിഷ്‌ ചെയ്ത്‌ പോയിരുന്ന കൊച്ചമ്മമാര്‍ സ്ഥിരമായി ദീപാരാധന തൊഴാന്‍ എത്തിത്തുടങ്ങി.ആലക്തിക ദീപങ്ങള്‍ക്കുമുന്‍പില്‍ വിഗ്രഹത്തെ മറച്ചു നില്‍ക്കുന്ന ഉണ്ണി നമ്പൂരിയുടെ സ്ത്രൈണ സ്വഭാവമുള്ള നിതംബത്തിലേക്കും തൂങ്ങിയാടുന്ന കോണകവാലിലേക്കും നോക്കി അവര്‍ ആനന്ദനിര്‍വൃതിയോടെ കൈകള്‍ കൂപ്പി.


വന്‍ ലക്ഷ്വറി ഫ്ലാറ്റ്‌ എടുത്ത്‌ അതില്‍ ഏര്‍പ്പാട്‌ നടത്താനായുള്ള കപ്പാസിറ്റി ആയിട്ടില്ലാത്തതുകൊണ്ട്‌ നമ്പൂതിരി കൊച്ചമ്മമാരുടെ വീട്ടില്‍ ചെന്ന് യോഗ പടിപ്പിക്കുന്ന സൈഡ്‌ ബിസിനെസ്സ്‌ തുടങ്ങി.കൊച്ചമ്മമാരുടെ കുണ്ഡലിനി ഉയര്‍ത്തി അവരെ ആല്‍മീയ ഉന്നതിയിലേക്ക്‌ നയിക്കാനുള്ള ഉത്തരവാദിത്ത്വം സ്വയം ഏറ്റെടുത്തു.കൊച്ചമ്മമാരുടെ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനി വിരല്‍സ്പര്‍ശത്താല്‍ ഉണര്‍ത്താനുള്ള ശ്രമത്തിനിടക്ക്‌ സ്വന്തം കുണ്ഡലിനി സട കുടഞ്ഞെണീറ്റതിനാല്‍ പാവം കൊച്ചമ്മമാരുടെ കുണ്ഡലിനിക്ക്‌ നാലിതളുള്ള മൂലാധാര ചക്രത്തില്‍ നിന്ന് സ്വാധിഷ്ടാന ചക്രത്തിലേക്കും മണിപൂര ചക്രത്തിലേക്കും ഉയരാനാകാതെ തളര്‍ന്നു വീഴേണ്ടി വന്നു അങ്ങിനെ ആയിരം ഇതളുള്ള സഹസ്രാര ചക്രത്തിലെത്തിച്ച്‌ സമാധിയാകാനുള്ള ആഗ്രഹം തളര്‍ച്ചയ്കും കിതപ്പിനുമിടക്ക്‌ ആവിയായി പോയി

അതിനിടക്കാണ്‌ ഒരുകൊച്ചമ്മയുടെ കെട്ട്യോനും കുണ്ഡലിനി ഉയര്‍ത്താന്‍ ഒരുമോഹമുദിച്ചത്‌.ആ ശ്രമത്തിനിടക്ക്‌ പത്തിയുണര്‍ന്നെണീല്‍ക്കുന്ന പാമ്പിനേക്കണ്ട്‌ തിരുമേനി ഞെട്ടിത്തെറിച്ചു പിന്നെ കൊത്തുന്നതിനു മുന്‍പ്‌ തിരിച്ചു കടിച്ചു. പാമ്പിന്റെ വഴുവഴുപ്പും ഉപ്പുരസവും വായില്‍ ഛര്‍ദ്ദില്‍ നിറച്ചപ്പോള്‍ മോക്ഷത്തിന്റെ വ്യര്‍ത്ഥതയെപ്പറ്റിയായിരുന്നു അയാള്‍ ചിന്തിച്ചത്‌
********************************
ബുള്ളറ്റ്‌ സ്റ്റാന്‍ഡില്‍ ഇട്ട്‌ ഫാദര്‍ മൂഞ്ച്‌ സ്റ്റെപ്പുകള്‍ കയറി മുകളിലേക്ക്‌ നടന്നു സമയം രാത്രി പത്തര മണി കഴിഞ്ഞിരിക്കുന്നു പാവം ഫാദര്‍ ജോലിത്തിരക്കൊഴിഞ്ഞ നേരമില്ല രാവിലെ മുഴുവന്‍ പള്ളിക്കാര്യമായി പിടിപ്പത്‌ ജോലി രാത്രിയില്‍ കന്യാസ്ത്രീ മഠത്തില്‍ കഠിനമായ ജോലി പള്ളിയുടെ കീഴിലുള്ള കോണ്‍വെന്റ്‌ അല്ലേ കണക്കുകളും പ്രവൃത്തനങ്ങളും എല്ലാ ദിവസങ്ങളിലും പരിശോധിക്കണം സിസ്റ്റര്‍ നൊവീഞ്ഞൊ മുറിയില്‍ കാത്തിരിപ്പുണ്ടായിരുന്നു. അച്ചന്റെ തടിയന്‍ മെഴുകുതിരി മുഴുവന്‍ ഉരുകി മെഴുകായി പരന്നൊഴുകും വരെ അവര്‍ കഠിനമായി ജോലി ചെയ്തു.പിന്നെ എപ്പോഴോ ഒന്നു മയങ്ങി
ഞെട്ടിയുണര്‍ന്ന അച്ചന്‍ വാച്ചില്‍ നോക്കി സമയം നാലര ധ്രുതിയില്‍ വസ്ത്രം ധരിച്ച്‌ അദ്ദേഹം താഴേക്ക്‌ നടന്നു അഞ്ചുമണിയാകുമ്പോഴേക്കും റോഡില്‍ ആള്‍പെരുമാറ്റം തുടങ്ങും ആരെങ്കിലുംകണ്ടാല്‍ പിന്നെ അതു മതി ആള്‍ക്കാര്‍ക്ക്‌ കള്ളക്കഥകളുണ്ടാക്കാന്‍. സഭയേയും വിശ്വാസികളേയും താറടിക്കാന്‍ നടക്കുന്ന കള്ളക്കൂട്ടങ്ങളെങ്ങാനും കണ്ടാല്‍ പിന്നെ എന്തെല്ലാം കള്ളക്കഥകളാണ്‌ അവറ്റകള്‍ പറഞ്ഞു പരത്തുക എന്നു പറയാന്‍ പറ്റില്ല. കോണ്‍വെന്റിന്റെ ഗേറ്റ്‌ തുറന്ന് ഫാദര്‍ ബുള്ളറ്റ്‌ സ്റ്റാര്‍ട്‌ ചെയ്ത്‌ റോഡിലേക്ക്‌ കുതിച്ചു

നാമക്കലില്‍ നിന്നും കോഴിയുമായി വരുന്ന ലെയ്‌ലാന്‍ഡ്‌ ലോറിയുടെ ഡ്രൈവര്‍ കാര്‍വര്‍ണന്റെ കണ്ണുകള്‍ പുലരിത്തണുപ്പിലും ഇളംകാറ്റിലും പതുക്കെ അടഞ്ഞു
......................................................................................................................................
...........................................................................................................................
അവസാനം യാത്രപറഞ്ഞു പിരിഞ്ഞനാള്‍ ഫാദര്‍ മറന്നിട്ടു പോയ തൂവെള്ള നിറമുള്ള ജോക്കി ബ്രീഫ്‌ ഒരു നിധി പോലെ സിസ്റ്റര്‍ നൊവിഞ്ഞോ തന്റെ ജീവിതകാലമ്മുഴുവന്‍ സൂക്ഷിച്ചു


ചെയ്തത്‌ ഒരു കടുംകൈ ആണെന്ന് ആര്‍ക്കെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ ഈ പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്യാനുള്ള സന്നദ്ധത അറിയിച്ചു കൊണ്ട്‌ തല്‍ക്കാലം നിറുത്തുന്നു

Saturday, November 22, 2008

ഒരു പൂ(പേ)ക്കിനാവ്‌

ഒരു കണ്ണിറുക്കലിന്റെ കുളിര്‍കാറ്റില്‍
ആലോലമാടി
ഒരുപെണ്‍പൂവ്‌....

ഒരു കള്ളച്ചിരിയുടെ നനുമഴയില്‍
ആകെ തരളിതയായി
ഒരിളം പൂവ്‌....

ഒരുകുഞ്ഞു ചുംബനത്തിന്റെ നിലാവെളിച്ചത്തില്‍
കോരിത്തരിച്ചൂ
ഋതുമതിപ്പൂവ്‌...

ഒരാലിംഗനത്തിന്റെ ആലിപ്പഴവര്‍ഷത്തില്‍
ആകെ നനഞ്ഞു പോയ്‌
ഒരു സുന്ദരിപ്പൂവ്‌...

ഒരു സര്‍പ്പസീല്‍ക്കാരത്തിന്റെ രാത്രിമഴയില്‍
ആകെ തളര്‍ന്നുപോയി
ഒരു സൗരഭ്യപ്പൂവ്‌...

ഒരുകൊടുംകാറ്റിന്റെ തീക്ഷ്ണ താണ്ഡവത്തില്‍
വേരറ്റുപോയി
ഒരു നൊമ്പരത്തിപ്പൂവ്‌


പിന്നീടൊരുനാള്‍
നഗരത്തിലെ കുപ്രസിദ്ധ ഹോട്ടലില്‍ നിന്നും
അറസ്റ്റ്‌ ചെയ്യപ്പെട്ട്‌
പോലീസ്‌ വാഹനത്തിലിരിക്കുമ്പോള്‍
അവള്‍ മുഖം കുനിച്ചില്ല
തരളിതയായില്ല
കൈലേസാല്‍ കണ്ണുകള്‍ പൊത്തിയില്ല
അവള്‍ തുറിച്ചു നോക്കി
ലോകത്തിന്റെ കണ്ണുകളിലേക്ക്‌
Straight in to the eyes

Tuesday, November 4, 2008

ഇന്നു വിവാഹിതനായി

കൂറ്റന്‍ മരങ്ങളെ ഇരു കൈകളാല്‍ പിഴുതെറിയുന്നവന്‍.
മത്തഗജത്തിന്റെ മസ്തകം ഉരുക്കുമുഷ്ടിയാല്‍ തകര്‍ത്തവന്‍
ആരും നടക്കാത്ത വഴികളിലൂടെ മാത്രം നടന്നവന്‍
കരിവീട്ടി കടഞ്ഞെടുത്തവന്‍
ആളുകള്‍ അവനെ വിളിച്ചു
വീരന്‍
വിജിഗിഷു

ഒരു നാള്‍
ഒരു പേടമാനിന്റെ മിഴികളിലവന്റെ മിഴികള്‍ കോര്‍ത്തു
ആ കണ്ണിന്റെ ആഴങ്ങള്‍ അളക്കാന്‍ അവനതിലേക്കു മുങ്ങാം കുഴിയിട്ടു
ശേഷം കൈകളില്‍ വിലങ്ങുമായ്‌ എപ്പോഴോ പൊങ്ങി വന്നു

ഒരു നാള്‍
ഒരു കസ്തൂരിമാനിന്റെ ഗന്ധത്തിലാക്രുഷ്ടനായി
അവന്‍ എവിടൊക്കേയോ അലഞ്ഞു നടന്നു
ശേഷം കഴുത്തിലൊരു നുകവുമായി എന്നോ തിരികെയെത്തി

പിന്നെ
അവള്‍ നടക്കുന്ന വഴികളിലൂടെ മാത്രം അവന്‍ നടന്നു
നനഞ്ഞ കരിമരുന്നു പോലെ
ആളുകള്‍ അവനെ വിളിച്ചു
...ഉണ്ണാക്കന്‍...

Sunday, November 2, 2008

ഒരു പട്ടി ചത്തുകിടക്കുന്നു

ഒരു വൃത്തവുമില്ലാതെ ചതുരത്തിലെഴുതിയ ഈ വരികള്‍, ഒരു പാടു കവിതകള്‍ വായിച്ചിട്ടുള്ളതു കൊണ്ട്‌ ഇതിനെ കവിതയെന്നു വിളിക്കാനുള്ള ധൈര്യമില്ല എങ്കിലും ഇവിടെകുറിച്ചിടുന്നു

ഒരു പട്ടി ചത്തുകിടക്കുന്നു


ഒരു പട്ടി ചത്തുകിടക്കുന്നു
പാതയോരത്ത്‌ കാലുകള്‍ നീട്ടി
പാതി തുറന്ന കണ്ണുകളാല്‍ ലോകത്തെ നോക്കി
കൂര്‍ത്ത ചെവികളിലൂടെന്തെല്ലാമോ കേട്ട്‌
ശാന്ത ഗംഭീരനായ്‌
ഒരു പട്ടി ചത്തു കിടക്കുന്നു


തലയില്‍ വട്ടക്കെട്ടില്ല
മൂക്കില്‍ പഞ്ഞിയില്ല
നാറിയ പൂക്കളാല്‍ തീര്‍ത്ത റീത്തുകള്‍ ദേഹത്തില്ല
ചിതറിയകുടല്‍ മാലകള്‍കൊത്തിത്തിന്നും
കാക്കകള്‍ മാത്രം ചുറ്റിനും


സായാഹ്നമായി
സ്കൂളുകള്‍, ഓഫിസുകള്‍ വിട്ടു
അണമുറിയാത്ത പ്രവാഹമായി
ചത്തു കിടക്കുന്ന പട്ടിയെ തിരിഞ്ഞൊന്നു നോക്കാതെ
നായിന്റെ മക്കള്‍ സ്വന്തം വീടു തേടി യാത്രയായി
ഇരുള്‍ വീഴുന്ന പാതയോരത്ത്‌
ശാന്ത ഗംഭീരനായ്‌
ഒരു പട്ടി ചത്തു കിടക്കുന്നു

Sunday, October 26, 2008

കായി പോയോ...?

എല്ലാവരും ചൈനീസ്‌ മൊബെയ്‌ലു മായി ചെത്തുന്നത്‌ കണ്ടാണ്‌ ഒന്നു സ്വന്തമാക്കിയത്‌. വങ്ങിയപ്പൊ അവനെയങ്ങട്‌ ഇഷ്ടപ്പെട്ടും പോയി. എന്തോരം ഫീചേര്‍സ്‌ ടച്ച്‌ സ്ക്രീന്‍ ,എക്സ്റ്റ്ര ബാറ്ററി ,അഞ്ചു സ്പീക്കെറില്‍ നിന്നായി ഘോരഘോര ശബ്ദം പവര്‍ കൊര്‍ഡ്‌ തന്നെ നേരിട്ട്‌ USB യില്‍ കൊടുത്താല്‍ പെന്‍ ഡ്രൈവ്‌ ആയൊ വെബ്‌ കാം ആയോ ഉപയോഗിക്കാം,കാണാനും നല്ല ഭംഗി അത്യാവശ്യം കുഴപ്പമില്ലാത്ത ക്യാമറ,മെമ്മൊറി മാറ്റാന്‍ ബാറ്ററി അഴിക്കേണ്ട.എന്നാല്‍ വിലയോ വെറും 3750രൂപ ഒരു മാസം കൊണ്ട്‌ ഫ്യൂസു പോകും എന്ന് എല്ലാവരും പറഞ്ഞവന്‍ എട്ടു മാസമായിട്ടും പയറു പോലെ വര്‍ക്ക്‌ ചെയ്യുന്നു 8000രൂപക്ക്‌ വാങ്ങിയ എല്‍ജിയെ തട്ടിന്‍പുറത്തെറിഞ്ഞു 18000 നും 20000ത്തിനു ഇത്രയും ഫീച്ചറുകളില്ലാത്ത നോക്കിയയും മോട്ടറോളയും വാങ്ങുന്നവരോട്‌ ‘പുജ്ഞവും’ തോന്നി. ബ്ലൂടൂത്ത്‌ എന്ന പേരുള്ള ചൈനക്കാരനെ സന്തത സഹചാരിയാക്കി. ഇപ്പോളിതാ കേള്‍ക്കുന്നു ചങ്ങായിക്ക്‌ എന്തോ നമ്പറില്ലാത്തതോണ്ട്‌ നിരോധിക്കാന്‍ പോകുന്നെന്ന്.ഈ തീവ്രവാദി ബലാലുകള്‌ നമ്മളെ ആപ്പീസ്‌ പൂട്ടിക്കൂലോ. ചൈന മോവീലിന്‌ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ ആരുമില്ലേ ഇവിടെ

Friday, October 24, 2008

മാപ്പിളപ്പാട്ടുകള്‍

ഈയടുത്ത ദിവസം സിനിമാ നടന്‍ മാമുക്കോയ ലോകത്തില്‍ ആകെ പ്രണയം എന്ന ഒരു വികാരം മാത്രമേ ഉള്ളൂ എന്നുതോന്നും ഇന്നത്തെ മാപ്പിളപ്പാട്ടുകള്‍ കേട്ടാല്‍ വേറെ എന്തൊക്കെയുണ്ട്‌ പാടാന്‍ എന്നൊരഭിപ്രായം പ്രകടിപ്പിച്ചതായി കണ്ടു അദ്ദേഹത്തിന്റെ അഭിപ്രായത്തോടു പൂര്‍ണമായും യോജിപ്പില്ലെങ്കിലും. സമകാലീന മാപ്പിളപ്പാട്ടുകള്‍ക്ക്‌ ക്വാണ്ടിറ്റി യില്‍ വര്‍ദ്ധനയുണ്ടെങ്കിലും ക്വാളിറ്റിയില്‍ അപചയം സംഭവിച്ചിട്ടുണ്ട്‌ എന്നൊരഭിപ്രായം തന്നെയാണ്‌ എനിക്കുമുള്ളത്‌

ഒരു മുസ്ലീമല്ലെങ്കിലും ഒരു മലപ്പുറത്തുകാരനായതുകൊണ്ടാകാം പഴയ മാപ്പിളപ്പാട്ടുകളുടെ ഒരു ആസ്വാദകനും ആരാധകനുമാണ്‌ ഞാന്‍ എണ്‍പതുകളിലൊക്കെ മലപ്പുറത്ത്‌ എന്തു പരിപാടികളുണ്ടായാലും അതിന്റെ അവസാനം മാപ്പിളപ്പാട്ടുകള്‍ക്ക്‌ പ്രാധാന്യമുള്ള ഒരു ഗാനമേള ഉണ്ടാകുമായിരുന്നു. കുട്ടിയും വിളയില്‍ വല്‍സലയും(ഫസീല) മറ്റനേകം പാട്ടുകാരും പാടുന്ന കരിക്കിന്‍ വെള്ളം പോലെ മധുരിമയാര്‍ന്ന മൊയിങ്കുട്ടി വൈദ്യരുടെയും മറ്റു കവികളുടെയും വരികള്‍. പിന്നെ "അമ്മായി ചുട്ടുവച്ച അപ്പത്തരങ്ങളും"അതു കഴിഞ്ഞ്‌ "എത്രയും പ്രിയപ്പെട്ട..." ഗള്‍ഫ്‌ കത്തുകളും(കത്തു പാട്ടുകള്‍ എന്നൊരു ഉപ വിഭാഗം തന്നെയുണ്ടായി) അവ പകര്‍ന്നു തന്ന ആ അനുഭൂതിയുടെ നുറുങ്ങു തരികള്‍ അലിഞ്ഞു തീരാതെ ഇന്നും മനസ്സിന്റെ അടിത്തട്ടില്‍ കിടക്കുന്നതുകൊണ്ടാകാം ഇന്നത്തെ പാട്ടുകള്‍ കേള്‍ക്കാനിഷ്ടം തോന്നുന്നുണ്ടെങ്കിലും പൂര്‍ണമായും അങ്ങോട്ട്‌ ആസ്വദിക്കാന്‍ കഴിയാത്തത്‌. ഏതെങ്കിലും ഒരു മുസ്ലിം പെണ്‍പേരും പിന്നെ പുട്ടിനു തേങ്ങയിടുന്ന പോലെ "ഖല്‍ബ്‌, മൊഹബത്ത്‌, മൊഞ്ചത്തി ,ഹൂറി, കിനാവ്‌, റംസാന്‍ നിലാവ്‌, ലങ്കുന്ന: തുടങ്ങിയ വാക്കുകളും ചേര്‍ന്നാല്‍ മാപ്പിളപ്പാട്ടായി എന്നു ധരിക്കുന്ന പാട്ടെഴുത്തുകാര്‍ മാറി മാപ്പിളചരിത്രത്തിലും കലയിലും അവഘാഹമുള്ള കവികള്‍ പേനയെടുത്തു തുടങ്ങിയാലേ രക്ഷയുള്ളു പഴയ പാട്ടുകളുടെ വരികള്‍ ഓര്‍മയുള്ളവര്‍ കമന്റായി എഴുതി ചേര്‍ക്കാന്‍ അപേക്ഷ

Wednesday, October 15, 2008

വരാനുള്ളതിന്റെ സൂചനയാണോ

ജെറ്റ്‌ എയര്‍വേയ്സ്‌ 600 പേരെ ലേ ഓഫ്ഫ്‌ ചെയ്തു.കാബിന്‍ ക്രൂ മുതല്‍ ഫ്ലൈറ്റ്‌ എഞ്ചിനിയര്‍ മാര്‍ വരെ ഉള്‍പ്പെടും

Monday, September 29, 2008

നീലക്കണ്ണുകളുള്ള രാജകുമാരന്‍ യാത്രയായി

നീലക്കണ്ണുകളുള്ള രാജകുമാരന്‍ യാത്രയായി.പോള്‍ ന്യുമാന്‍ സിനിമയെ സ്നേഹിച്ചിരുന്നവരൊക്കെ നെഞ്ചിലേറ്റിയിരുന്ന ആ താരം 83-ം വയസ്സില്‍ കാന്‍സറുമായുള്ള യുദ്ധത്തില്‍ പരാജയം സമ്മതിച്ച്‌ പിന്മാറി. 1986ല്‍ ഓസ്കാര്‍ നേടിക്കൊടുത്ത്‌ കളര്‍ ഒഫ്‌ മണി അടക്കം നിരവധി ചിത്രങ്ങള്‍ hustler exodus, cool hand luke,somebody up there like me,the towering inferno, Mr&Mrs Bridge, \\\\\\\\\\\\\\}enniva pradhaanam. ഒരു കാര്‍ റേസര്‍ കൂടിയായ അദ്ദേഹം 80-ാ‍ം വയസ്സിലും റേസ്‌ കാറുകള്‍ ഓടിക്കാറുണ്ടായിരുന്നു. സ്വന്തം ബിസിനസ്സായ ന്യുമാന്‍ ഓണ്‍ സിനിമകളേക്കാളെല്ലാം വരുമാനം ഉണ്ടാക്കിയിരുന്നെങ്കിലും ടാക്സ്‌ കഴിഞ്ഞ്‌ ബിസിനെസ്സില്‍ നിന്നുമുള്ള മുഴുവന്‍ വരുമാനവും ചാരിറ്റിക്കായി മാറ്റിവക്കാറായിരുന്നു
What was the secret to his long marriage? That question was repeated so often that in one interview he simply responded: "I don't know what she puts in my food." {here is one more from him--"You can't be as old as I am without waking up with a surprised look on your face every morning: 'Holy Christ, whaddya know - I'm still around!' It's absolutely amazing that I survived all the booze and smoking and the cars and the career." തുളച്ചിറങ്ങുന്ന നീലക്കണ്ണുകള്‍ക്ക്‌ യാത്രാമൊഴി

Thursday, September 25, 2008

മിക്കി മൗസിന്‌ ഫതവ്വ

സൗദിയിലെ മത പുരോഹിതനായ ഷെയ്ക്‌ മുഹമ്മെദ്‌ മുനാജിദ്‌ മിക്കി മൗസിന്‌ വധശിക്ഷ വിധിച്ചുവത്രെ. ചെകുത്താന്റെ ഏജന്റായ എലിയോട്‌ ജനങ്ങള്‍ക്ക്‌ സ്നേഹം തോന്നും എന്നതാണത്രെ ഈ വിധിക്ക്‌ കാരണം

എന്നാല്‍ ഒരു വനിതാ പ്രചാരകയായ സൗദ്‌ സാലെഹിന്റെ അഭിപ്രായം കാര്‍ടൂണ്‍ കഥാപാത്രത്തിനെതിരായുള്ള ഇത്തരം നടപടി ഇസ്ലാമിനെ മറ്റുള്ളവരുടെ ഇടയില്‍ താറടിച്ചു കാട്ടാന്‍ മാത്രമെ ഉപകരിക്കൂ എന്നാണ്‌ ഏതായാലും എന്റെ മകളുടെ പ്രിയങ്കര കഥാപാത്രമായ മിക്കിയുടെ ദീര്‍ഘായുസ്സിനായി പ്രാര്‍ഥിക്കുന്നു

Sunday, September 14, 2008

എനിക്കു വന്ന ഒരു മെയില്‍

ഇത്‌ എനിക്കു വന്ന ഒരു മെയില്‍ ആണ്‌

Dear Sir/Madam, 

SPARE 5-MINUTES from ur busy schedule .PLEASE !!!
 

Lt. Saurabh Kalia of 4 JAT Regiment of the Indian Army laid down his 
life at the young age of 22 for the nation while guarding the 
frontiers at Kargil. 
His parents, indeed the Indian Army and nation itself, 
lost a dedicated, honest and brave son.
He was the first officer to detect and inform about 
Pakistani intrusion. Pakistan captured him and his patrol party of 5 
brave
 men alive on May 15, 1999 from the Indian side of LOC. 
They were kept in captivity for three weeks and 
subjected to unprecedented
 brutal torture, evident from their bodies handed over 
by Pakistan Army on June 9, 1999 .
The Pakistanis indulged in dastardly acts of inflicting burns on these Indian officers with cigarettes, piercing their ears with hot rods, removing their eyes before puncturing them and breaking most of the bones and teeth. 
They even chopped off various limbs and private organs of the Indian
 soldiers besides inflicting unimaginable physical and mental torture. 

After 22 days of torture, the brave soldiers were ultimately shot dead. A detailed post-mortem report is with the Indian Army. Pakistan dared to humiliate India this way flouting all international norms. 
They proved the extent to which they can degrade humanity. However, the Indian soldiers did not break while undergoing all this unimaginable barbarism, which speaks volumes of their patriotism, grit, determination, tenacity and valour - something all of India should be proud of. 
Sacrificing oneself for the nation is an honour every soldier would be proud of, but no parent, army or nation can accept what happened to these brave sons of India . I am afraid every parent may think twice to send their child in the armed forces if we all fall short of our duty in safeguarding the PRISONERS OF WAR AND LET THEM MEET THE FATE OF LT.SAURABH KALIA.
It may also send a demoralising signal to the army personnel fighting for the Nation that our POWs in Pak cannot be taken care of. It is a matter of shame and disgust that most of Indian Human Rights Organisations by and large, showed apathy in this matter. 


Through this humble submission, may I appeal to all
 the civilized people irrespective of colour, caste, region, religion and political lineage to stir their conscience and rise to take this as a NATIONAL ISSUE !!! 
International Human Rights Organizations must be approached to expose and pressure Pakistan to identify, book and punish all those who perpetrated this heinous crime to our men in uniform. 
If Pakistan is allowed to go unpunished in this case, we can only imagine the consequences. 
Below is the list of 5 other soldiers who preferred to
 die for the country rather than open their mouths in front of enemy - 

1. Sep. Arjun Ram s/o Sh. Chokka Ram; Village & PO 
Gudi. Teh. & Dist.
Nagaur, (Rajasthan)

2. Sep. Bhanwar Lal Bagaria h/o Smt. Santosh Devi; 
Village Sivelara;Teh.&
Dist.Sikar (Rajasthan)
3. Sep. Bhikaram h/o Smt. Bhawri Devi; Village 
Patasar; Teh. 
Pachpatva;Distt.Barmer (Rajasthan) 

4. Sep. Moola Ram h/o Smt. Rameshwari Devi; Village 
Katori; Teh. Jayal;Dist.
Nagaur(Rajasthan)
 

5. Sep. Naresh Singh h/o Smt. Kalpana Devi; Village 
Chhoti Tallam;
Teh.Iglab; Dist.Aligarh (UP)
 


Yours truly,
 
Dr. N.K. Kalia (Lt. Saurabh Kalia's father). 
Saurabh Nagar,
Palampur-176061
Himachal Pradesh 
Tel: +91 (01894) 32065 

Please sign in by writing your name and then copy and 
paste it again to
 forward it to your friends and relatives. Let us give a supporting hand to Dr. Kalia in his efforts to get justice. 
Remember, Lt. Kalia and his colleagues died on the
 front so that we could
sleep peacefully in our homes. 

PLEASE DON'T BREAK THE ONWARD MOVEMENT OF THIS MAIL. 
WE SEND ALL SORTS OF SILLY MAILS TO OUR FRIENDS WHICH 
COMPEL ONE TO FORWARD BY SAYING THAT IT MAY HARM YOU IF YOU WON'T DO SO. BUT 
HERE IT IS NOTHING LIKE THAT, IT WILL ONLY BE YOU WHO WILL FEEL 
SATISFIED IF YOU
 WILL CONTRIBUTE TO THE CAUSE. 
JAI HIND ....Victory to India !!



(Add your name to the list and forward mail)

Wednesday, September 10, 2008

ആശ ബോസ്ലെ 75ന്റെ നിറവില്‍

1933 സെപ്റ്റെംബര്‍ 8ന്‌ മഹാരാഷ്ട്രയിലെ ഗോര്‍ ഗ്രാമത്തിലാണ്‌ ആശ ജനിച്ചത്‌.പ്രശസ്ത നടനും ഗായകനുമായ ദീനാനാഥ്‌ മങ്കേഷ്കറിന്റെ പുത്രിമാരായ ആഷയും ലതയും സ്വാഭാവികമായും വളരെ ചെറിയ പ്രായത്തില്‍ തന്നെ സംഗീതത്തിന്റെ ലോകത്തിലേക്ക്‌ ഇറങ്ങി ചെന്നു.1945ല്‍ "ബഡി മാ" എന്ന ചിത്രത്തിലാണ്‌ ആശ ആദ്യമായി പാടിയതെങ്കിലും 1948ല്‍ റിലീസായ "ചുനാരിയ" ആണ്‌ ഇവരുടെ ആദ്യ ചിത്രമായി അറിയപ്പെടുന്നത്‌.14 ഭാഷകളിലായി 12000ത്തിലധികം പാട്ടുകള്‍ പാടിയിട്ടുണ്ട്‌ ഇവര്‍.ഹെലന്റെ ലഹരി പിടിപ്പിക്കുന്ന ന്രുത്തത്തിന്‌ ഒരു അവിഭാജ്യഘടകമായിരുന്നു ആശയുടെ പാട്ടുകള്‍.1956ല്‍ ഒ.പി.നയ്യാറിന്റെ സംഗീത സംവിധാനത്തിന്‍ കീഴില്‍ സി.ഐ.ഡി എന്ന ചിത്രത്തില്‍ പാടിയതാണ്‌ ആശയുടെ സംഗീത ജീവിതത്തില്‍ വഴിത്തിരിവായത്‌. പിന്നീറ്റ്‌ 1974ല്‍ വഴിപിരിയുന്നതുവരെ ഈ സംഗീതജോഡി നിരവധി ഹിറ്റുകള്‍ നമുക്കു സമ്മാനിച്ചു(ഹൗറ ബ്രിഡ്ജ്‌, കാഷ്മീര്‍ കി കലി, തുംസാ നഹി ദേഖാ,ഏക്‌ മുസാഫിര്‍ ഏക്‌ ഹസീന,മേരെ സനം). ബി ആര്‍ ബാനറിന്റെ പ്രമുഖ ചിത്രങ്ങളിലെല്ലാം പാടാന്‍ അവസരം ലഭിച്ചു.(നയാ ദൗര്‍, വഖ്ത്‌, ഗുമ്ര‍ാഹ്‌).ആര്‍.ഡി. ബര്‍മന്റെ പ്രിയപ്പെട്ട ഗായികയായിരുന്നു ആശ.അക്കാലത്ത്‌ ബര്‍മന്‌ ലതയോടുണ്ടായിരുന്ന പിണക്കവും അതിനൊരു കാരണമായിരുന്നിരിക്കാം ആര്‍.ഡി ബര്‍മന്റെ കീഴിലാണ്‌ ആശ ഒരു സമ്പൂര്‍ണ്ണ ഗായികയായിതീരുന്നത്‌. പോപ്പ്‌,, കാബറെ,, റോക്ക്‌, ഡിസ്കൊ ,ഗസല്‍, ക്ലാസ്സിക്കല്‍ അങ്ങിനെ എല്ലാത്തരം ഗാനങ്ങളും പാടാന്‍ കഴിവുള്ള ഒരു ഗായികയണ്‌ താനെന്ന് അവര്‍ ബര്‍മന്‍ ഗാനങ്ങളിലൂടെ തെളിയിക്കുകയും അങ്ങിനെ സഹോദരി ലതയുടെ നിഴലില്‍ നിന്നും പുറത്തുവരികയും ചെയ്തു.(ഹരെ രാമ ഹരെ കൃഷ്ണ, , ജവാനി ദിവാനി, കാരവന്‍, ബുദ്ധ മില്‍ ഗയ, അപ്നാദേശ്‌,, ഇജാസത്ത്‌, സാഗര്‍). 90കളില്‍ എ ആര്‍ റഹമാനാണ്‌ ആശയെ തിരിച്ചു കൊണ്ടുവന്നത്‌(രംഗീല,താള്‍, ലഗാന്‍, ദൗഡ്‌,ഇരുവര്‍ബോയ്‌ ജോര്‍ജ്‌, മെഹദി ഹസ്സന്‍ ഉസ്റ്റാദ്‌ അലി അക്ബര്‍ ഖാന്‍,ഗുലാം അലി തുടങ്ങിയവരോടൊത്തെല്ലാം ചേര്‍ന്ന് ആശ ആല്‍ബങ്ങള്‍ പുരത്തിരക്കിയിട്ടിട്ടുണ്ട്‌ആശ ഗ്രാമിയിലേക്ക്‌ നോമിനേറ്റ്‌ ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരി ആണ്‌. 2000ല്‍ ദാദാ സാഹെബ്‌ ഫാല്‍കാ അവാര്‍ഡ്‌ ലഭിച്ചു. ഈ വര്‍ഷം പ്രസിഡെണ്ടിന്റെ പത്മ വിഭൂഷന്‍ ബഹുമതിക്കര്‍ഹയായിട്ടുണ്ട്‌.നല്ലൊരു കുക്കുകൂടെയായ ആശ ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഒരു റസ്റ്റൊറണ്ട്‌ ശ്രുംഖലയും നടത്തുന്നുണ്ട്‌. ആശക്ക്‌ ജന്മദിനാശംസകള്‍മനു

നിത്യജീവിതത്തില്‍ നിന്നും ചില നുറുങ്ങുകള്‍-2

നാട്ടില്‍ നിന്നും വന്നപ്പോള്‍ കണ്ണന്‌ കുറെ ഗൈഡുകള്‍ വാങ്ങിക്കൊടുത്തിരുന്നു. കുറെനാള്‍ കഴിഞ്ഞ്‌ ഒരു ദിവസം പുസ്തകവുമായി സംശയം ചോദിക്കാന്‍ വന്നപ്പോള്‍ അന്നു വങ്ങിത്തന്ന ഗൈഡ്‌ എവിടെ എന്നു ചോദിച്ചു അവന്റെ ഉത്തരം." അച്ചന്‍ സ്നേഹത്തോടെ കൊണ്ടു വന്നതല്ലെ കേടു വരാതിരിക്കാന്‍ അലമാരിയില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്‌ തുറന്നു നോക്കി കൂടി കേടു വരുത്തിയിട്ടില്ല എനിക്ക്‌ ഒരു സൂക്ഷ്മതയില്ല എന്നല്ലെ അച്ചന്‍ എപ്പോഴും പറയാറ്‌"

Sunday, September 7, 2008

അണു കരാര്‍2

ഇന്ത്യയിലെ ഇടതുപക്ഷത്തിന്‌ ഇപ്പോഴും അമേരിക്കയെ പേടിയാണ്‌ they overestimate America and underestimate Indiaഅമേരിക്ക ഒന്ന് ഊതുമ്പോഴെക്കും പറന്നുപോകുന്ന കരിയില ഒന്നുമല്ല ഇന്നത്തെ ഇന്ത്യ.ഇത്‌ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഒരു കരാര്‍ അല്ല ഏകദേശം നാല്‍പതു കൊല്ലമായുള്ള ഇന്ത്യയുടെ ആണവ ഒറ്റപ്പെടലില്‍ നിന്നുമുള്ള പുറത്തു വരലാണ്‌

നിത്യജീവിതത്തില്‍ നിന്നും ചില നുറുങ്ങുകള്‍

കുറച്ചുനാളുകള്‍ക്കു മുന്‍പ്‌ മലപ്പുത്തുനിന്നും ഊട്ടിയിലേയ്ക്ക്‌ പോകുന്നു കമ്പ്യൂട്ടറും മറ്റു കുറച്ച്‌ വീട്ടു സാധനങ്ങളുമുള്ളതിനാല്‍ ഒരു കൂട്ടുകാരന്റെ ക്വാളിസ്‌ കടം വാങ്ങി അതിലാണ്‌ യാത്ര കുറേനേരം കഴിഞ്ഞപ്പോള്‍ ഒരു വലിയ ഉറുമ്പ്‌ കാറിന്റെ ഡാഷിലൂടെ നടക്കുന്നു. ഏഴാം ക്ലാസ്സുകരനായ കണ്ണന്‍ എന്നു വിളിക്കുന്ന അമിത്‌ എന്ന എന്റെ പുത്രന്‌ ഭയങ്കര സങ്കടം " അച്ചാ പാവം ഉറുമ്പ്‌ നമ്മള്‍ മലപ്പുറത്ത്‌ വീടിന്റെ മുറ്റത്തു വണ്ടി നിറുത്തിയിട്ടപ്പോള്‍ അറിയാതെ കയറിയതാകും ""അതിനെന്താ ഏട്ടാ നമ്മള്‍ ഊട്ടിയില്‍ നിറുത്തുമ്പോള്‍ അത്‌ ഇറങ്ങി പൊയ്ക്കൊള്ളും" ഒന്നാം ക്ലാസ്സുകാരി ചിന്നു(അപര്‍ണ) ഏട്ടനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
അവന്റെ വിഷമം മാറുന്നില്ല "പക്ഷെ അവിടെ ഇറങ്ങിയാല്‍ അവിടുള്ള ഉറുമ്പുകളൊക്കെ തമിഴല്ലെ പറയുക ഇവന്‌ തമിഴ്‌ അറിയില്ലെങ്കില്‍ ഭക്ഷണം കൂടി ചോദിച്ച്‌ വാങ്ങാന്‍ കഴിയില്ലല്ലൊ".

അണു കരാര്‍

ഇന്നലെ സി എന്‍ എന്‍ ടിവി യിലെക്ക്‌ ആരൊ അയച്ച ഒരു ഇമെയില്‍. ന്യൂക്‌ ഡീല്‍ ത്രൂ ആയതില്‍ എല്ലായിടത്തുനിന്നും സന്തൊഷ പ്രകടനങ്ങള്‍ നാലിടങ്ങളില്‍ നിന്നുമാത്രം ദുഖപ്രകടനം അവ 1.ഇസ്ലമാബാദ്‌ 2. ചൈന 3 ബി.ജെ.പി 4.ഇന്ത്യയിലെ ഇടതുപക്ഷം

Friday, September 5, 2008

ഒറീസ്സയിലെ പൂക്കള്‍

please install anjalioldlipi font to read ഒറീസ്സയില്‍ ജീവന്‍ വെടിഞ്ഞവര്‍ക്കും ദുരിതമനുഭവിച്ച്വര്‍ക്കുമായി രണ്ടിറ്റു കണ്ണുനീര്‍. ഞാനൊരു ഹിന്ദുവാണ്‌ ഹിന്ദുവായതില്‍ അഭിമാനിക്കുന്ന ആളാണ്‌.ഞങ്ങള്‍ക്ക്‌ ബജരങ്ങ്ദള്‍, VHP, RSS എന്നിവരുടെ ലേബല്‍ ആവശ്യമില്ല.ഇവരെല്ലാം ഹിന്ദു സങ്ഖടനകള്‍ എന്ന് അറിയപ്പെടുന്നതില്‍ എനിക്കു ലജ്ജ തോന്നുന്നു. രാത്രിയുടെ മറവില്‍ ആയുധങ്ങളുമായി ചെന്ന് സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു കൊലപ്പെടുത്തുന്നവര്‍ അവര്‍ക്ക്‌ ഹിന്ദുമതത്തെ കുറിച്ച്‌ എന്തറിയാം ഏതര്‍ഥത്തിലാണ്‌ അവര്‍ ഹിന്ദുക്കള്‍ ഹിന്ദു മതത്തിന്റെ അല്ലെങ്കില്‍ ആര്‍ഷ്ഭാരത സംസ്കാരത്തിന്റെ അടിസ്ഥാന ശിലകളായ രണ്ട്‌ പ്രമാണങ്ങളാണ്‌ "ലോകൊ സമസ്തൊ സുഖിനോ ഭവന്തു" എന്നതും "വസുദേവൈക കുടുംബകം"എന്നതും അതായത്‌ ലോകത്തിലുള്ള എല്ലാവരും സര്‍വ സുഖങ്ങളോടും സന്തോഷത്തോടെയും ഇരിക്കട്ടെ എന്ന് അതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടവന്‍ ആണ്‌ ഹിന്ദു. രണ്ടാമത്തേത്‌ ലോകം മുഴുവനും ഒരു കുടുമ്പം ആണ്‌ എന്നതാണ്‌ "ലോകമേ തറവാട്‌" ഇതു മനസ്സിലാക്കാനുള്ള കഴിവുപോലുമില്ലാത്തവന്‍ എന്തു ഹിന്ദു?.സിമി യും vhp യും തമ്മില്‍ എന്തു വ്യത്യാസം?

സൂഫിസം

soofism –Please install anjali old lipifont in you computer to read this also spare a few seconds to thank our friends who developed this fontഅറിവിന്റെ ഒരു ഭണ്ഡാരവും കനിവിന്റെ ഒരു കുളിര്‍കാറ്റുമായിരുന്നു സൂഫിസം.ബാഗ്ദാദില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നുമാണ്‌ സൂഫിസം ഇന്ത്യയിലേക്കു വന്നത്‌ എന്നും അല്ല ഇസ്ലാം മതത്തിന്‌ ഹിന്ദു മതത്തിനോടും മറ്റു മതങ്ങളോടുമുണ്ടായ സമ്പര്‍കത്തിന്റെ ഫലമായി ഉണ്ടായതാണ്‌ എന്ന രണ്ട്‌ അഭിപ്രായങ്ങളുണ്ട്‌. സുഫു (ശുദ്ധത) എന്ന അറബി വാക്കില്‍ നിന്നാണ്‌ സൂഫി എന്ന വാക്കുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു . ഇസ്ലാമിനെ മിസ്റ്റിസത്തിന്റെ പനിനീരില്‍ മുക്കിയ മയില്‍പീലികൊണ്ട്‌ തുടച്ചെടുത്ത അലൗകിക ചിന്താധാരയാണ്‌ സൂഫിസം. എന്നാല്‍ മറ്റു മതങ്ങളോ എന്തിന്‌ ഇസ്ലാം മതം പോലും അവരോട്‌ വേണ്ടത്ര കനിവു കാട്ടിയോ എന്ന് സംശയമാണ്‌. ഡിക്ഷ്ണറി ഒഫ്‌ ഇസ്ലാമില്‍ പറയുന്നത്‌ സൂഫികള്‍ തങ്ങളുടെ സമ്പ്രദായത്തിന്റെ സ്ഠാപകനായി കരുതുന്നത്‌ മുഹമ്മദിന്റെ വളര്‍ത്തുമകന്‍ അലിയെത്തന്നെയാണെന്നാണ്‌.സൂഫിവര്യന്മാര്‍ എന്നും ആക്രമിക്കപ്പെട്ടിരുന്നു ആദ്യകാലങ്ങളില്‍ അതിനു കാരണം പ്രാചീനമായ ചില ഗോത്രാചാരങ്ങള്‍ അതു പിന്തുടര്‍ന്നിരുന്നതുകൊണ്ടാണ്‌. പിന്നീടാകട്ടെ ചെന്നെത്തിയ ഇടങ്ങളിലെയെല്ലാം നല്ലതെന്നു തോന്നിയ ആചാരങ്ങളെയെല്ലാം അത്‌ സ്വാംശീകരിച്ചു ഇത്‌ മൗലിക വാദികള്‍ക്ക്‌ സഹിക്കാന്‍ പറ്റുന്നതിനുമപ്പുറത്തായിരുന്നുഎല്ലാം ത്യജിച്ച്‌ ദൈവത്തിങ്കലേയ്ക്‌ നടന്നടുത്തവരാണ്‌ സൂഫികള്‍. ധ്യാനവും ജപവുമായ കുതിരകളെ പൂട്ടിയ തേരില്‍ സമ്പത്തും ആഗ്രഹങ്ങളും പുറത്തേക്കു വലിച്ചെറിഞ്ഞു ദൈവ സന്നിധിയിലേക്ക്‌ യാത്ര ചെയ്യുന്നവര്‍ദൈവവും മനുഷ്യനുമായുള്ള പ്രണയത്തെ വര്‍ണിച്ച സൂഫികള്‍ ആനന്ദമായി ദൈവത്തില്‍ വിലയിക്കാനുള്ളതാണ്‌(ഫനാ ആകല്‍) മനുഷ്യജന്മമെന്നു വിശ്വസിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമുഖ സൂഫി വര്യനായ മംസൂര്‍ ഹല്ലാജ്‌ ഇത്തരത്തിലുള്ള ഫനാ സ്റ്റേജിലെത്തിയ ഒരു മഹാനായിരുന്നുശരിയത്ത്‌ നിയമപ്രകാരം കുറ്റവാളിയെന്നാരോപിക്കപ്പെട്ട മംസൂര്‍ വളരെ ക്രൂരമായാണ്‌ വധിക്കപ്പെട്ടത്‌ അദ്ദേഹത്തിന്റെ കൈകളും കാലുകളും ഒന്നൊന്നായി വെട്ടിമാറ്റി കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു, നാക്ക്‌ പിഴുതെടുത്തു ശേഷം ശരീരം കത്തിച്ച്‌ ചാമ്പലാക്കി. മംസൂറിനെ വധിക്കാനുള്ള ഓര്‍ഡറില്‍ ഒപ്പു വച്ച ശേഷം ജുനൈദ്‌ നിറ കണ്ണുകളോടെ പറഞ്ഞുവത്രെ " ഞാനും മംസൂറും ഒന്നു തന്നെ ഭ്രാന്ത്‌ എന്നെ രക്ഷിച്ചു യുക്തി മംസൂറിനെ തീര്‍ത്തു"സൂഫികള്‍ പിന്നീട്‌ പല വിഭാഗങ്ങളായി മാറുകയും ചിലപ്പോഴെങ്കിലും പരസ്പരവിരുദ്ധമായി പ്രവൃത്തിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇളനീരിന്റെ മധുരമുള്ള കവിതകള്‍ രചിച്ചിരുന്ന പേര്‍ഷ്യന്‍ കവികളായിരുന്ന സൂഫിവര്യന്മാര്‍ ദൈവപ്രേമത്തിന്റെ വരികള്‍ പാടി നടന്നു. ഇസ്ലാം മിഷണറിമാരായാണ്‌ സൂഫികള്‍ ഇന്ത്യയിലെത്തിയത്‌. വളരെ ശാന്തമായും സാഹോദര്യപൂര്‍ണമായും ഇസ്ലാം മതം ഭാരതത്തില്‍ വേരുപിടിച്ചുവരുന്ന ഒരു സമയമായിരുന്നു അത്‌ . പക്ഷെ തുര്‍കി, അഫ്ഘാന്‍ ആക്രമണങ്ങളോടെ, തുടര്‍ന്നുണ്ടായ ക്രൂരമായ ഹിംസകള്‍ ഭാരതീയരുടെ മനസ്സില്‍ ഇസ്ലാമിനോടുള്ള മനോഭാവം മാറ്റി സ്നേഹത്തിനും സാഹോദര്യത്തിനും പകരം വെറുപ്പു നിറഞ്ഞു. പക്ഷെ സൂഫികള്‍ മറ്റു മതപ്രചാരകരില്‍ നിന്നും വ്യത്യസ്തരായി ജനപദങ്ങളില്‍ അവരിലൊരാളായി താമസിക്കുകയും ഗോത്രാചാരങ്ങളെ തച്ചു തകര്‍ക്കാന്‍ ശ്രമിക്കാതെ സമന്വയിക്കാന്‍ ശ്രമിക്കുകയും ചെയ്തു ഖ്വാജാ മൊയ്തീനെ പോലുള്ള സൂഫിവര്യന്മാര്‍ അനേകം സില്‍സിലകള്‍ സ്ട്താപിച്ചു. സൂഫിസത്തെ കുറിച്ചു കൂടുതല്‍ പിന്നീടൊരിക്കലാകാം. ഇന്ത്യയില്‍ ഹിന്ദുക്കളെയും മുസ്ലിംങ്ങളെയും കോര്‍ത്തിണക്കുന്ന ഒരു പാലമായിരുന്നു സൂഫിസം. ഭാരതത്തിന്റെ ഹിന്ദു മുസ്ലിം സൗഹ്രുദത്തിന്റെ ഒരു പ്രമുഖ കാരണം സൂഫികളുടെ പ്രവൃത്തനമായിരുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു.സൂഫിപ്രസ്ധാനം കുറച്ചു കാലം കൂടി ഇന്ത്യയില്‍ വേരോടിയിരുന്നുവെങ്കില്‍ നമ്മുടെ ഹിന്ദു മുസ്ലിം സൗഹ്രുദങ്ങള്‍ ഒരു പടി കൂടെ കടന്ന് കുടുമ്പ ബന്ധങ്ങള്‍ വരെ ആകുമായിരുന്നു എന്ന് തോന്നുന്നില്ലെ? അങ്ങിനെ ആയിരുന്നെങ്കില്‍ രണ്ടു മതത്തിലുമുള്ള മൗലികവാദകോമരങ്ങള്‍ക്ക്‌ ഇന്നത്തെപോലെ പോര്‍വ്വിളികള്‍ നടത്താന്‍ കഴിയില്ലായിരുന്നു. അഭിപ്രയങ്ങള്‍ രേഖപ്പെടുത്തുമല്ലൊസ്നേഹത്തോടെ മനു

Saturday, July 5, 2008

എണ്ണ വിലയിലെ കാണാപ്പുറങ്ങള്‍

എണ്ണ വിലയിലെ കാണാപ്പുറങ്ങള്‍

അന്താരാഷ്ട്ര എണ്ണ വിലയിലുണ്ടായ വന്‍ വര്‍ധന എണ്ണ കമ്പനികള്‍ക്ക്‌ ദിവസവും കോടിക്കണക്കിനു നഷ്ടമുണ്ടാക്കുന്നു എന്ന മുറവിളി നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ ഏതാനും വര്‍ഷങ്ങളായി ഏതായാലും ദിവസവും കോടികള്‍ നഷ്ടവും, സാമ്പത്തിക വര്‍ഷാവസാനം ഒരു കൊല്ലത്തെ ലാഭ നഷ്ട കണക്കുകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ എണ്ണ കമ്പനികള്‍ക്ക്‌ വന്‍ ലാഭവും കാണുന്ന മാന്ത്രിക വിദ്യയുടെ അര്‍ത്ഥവും വ്യാകരണവും മനസ്സിലാകാതെ ഈയുള്ളവന്‍ അന്തം വിട്ട്‌ പൊന്തയില്‍ കേറീട്ടുണ്ട്‌നാലു വര്‍ഷം മുന്‍പ്‌ 30ഡോളറുണ്ടായിരുന്ന ഒരു ബ്ലുബാരല്‍ ക്രൂഡ്‌ ഓയില്‍ വില 130-140ലെത്തി നില്‍ക്കുമ്പോള്‍ പെട്രോള്‍ വില ചുരുങ്ങിയത്‌ 140/ലിറ്റര്‍ എങ്കിലും ആകണമെന്നാണ്‌ എണ്ണ മന്ത്രാലയം എന്ന കുന്ത്രാലയത്തിനു കിട്ടിയിട്ടുള്ള ശുപാര്‍ശ. ഇങ്ങളു ബേജാറാകാതിരി കുഞ്ഞാലി കഴിഞ്ഞ ആഴ്ചകളില്‍ ചില പ്രമുഖ പത്രങ്ങളിലും വാരികകളിലും വന്ന മോഹന്‍ തോമസ്സിന്റെ ഉച്ചിഷ്ടവും അമേദ്ധ്യവുമെല്ലാം കൂട്ടിക്കുഴച്ച്‌ നമുക്കൊന്ന് പരിശോധിക്കാം.
എണ്ണ കമ്പനികളെ രണ്ടായി തരം തിരിക്കാം നമ്മള്‍ സധാരണ എണ്ണ കമ്പനികള്‍ എന്നു വിളിക്കുന്നതും എന്നാല്‍ യധാര്‍ഥത്തില്‍ ഓയില്‍ മാര്‍കെറ്റിംഗ്‌ കമ്പനി കളുമായ ഐ.ഒ.സി, എച്‌.പി തുടങ്ങിയവ അതിനു പുറമെ രണ്ടാമത്തെ ജനൂസ്സ്‌ സ്വന്തം റിഫൈനറികളാല്‍ ഇന്ത്യയില്‍ നിന്നും നമ്മുടെ എണ്ണ കുഴിച്ചെടുക്കുന്ന ചില കുത്തകകള്‍ ആടുകളെ തമ്മിലടിപ്പിച്ച്‌ രക്തം കുടിക്കുന്ന ചെന്നായയെപ്പോലെയുള്ള ഈ ഇന്ത്യയിലെ ഓയില്‍ പ്രോഡ്യൂസര്‍സ്‌ ഉണ്ടാക്കുന്ന ലാഭത്തിന്റെ കഥ കേട്ടാല്‍ എന്റെ പൊന്നു കുഞ്ഞാലീ ബോധോം പോവും ബാധേം പോവും.
ഇന്ത്യ ഓയില്‍ കുഴിച്ചെടുക്കുന്നതില്‍ അത്ര മോശമൊന്നുമല്ല 2007ല്‍ ഇന്ത്യയിലെ മൊത്തം ഉപഭോഗം ഏകദേശം 147മില്യണ്‍ ടണ്‍ ആയിരുന്നു.അതില്‍ 34 മില്യണ്‍ ടണ്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ചതായിരുന്നു. അതായത്‌ മൊത്തം ഉപഭോഗത്തിന്റെ ഏകദേശം നാലിലൊന്ന് നമ്മള്‍ ഉല്‍പാദിപ്പിച്ചിട്ടുണ്ട്‌. ഇത്‌ ഉല്‍പാദിപ്പിച്ചത്‌ ഒ.എന്‍.ജി.സി യും സ്വകാര്യ കമ്പനികളായ റിലയന്‍സ്‌, കൈന്‍ മുതലായ കമ്പനികളാണ്‌.ഇതില്‍ പൊതു കമ്പനിയായ ഒ.എന്‍.ജി.സി മിതമായ വിലയ്ക്‌ ഓയില്‍ എണ്ണകമ്പനികള്‍ക്ക്‌ നല്‍കുമ്പോള്‍ റിലയന്‍സ്‌ പോലുള്ള കമ്പനികള്‍ ഇന്റര്‍നാഷണല്‍ വിലയ്ക്കാണ്‌ ഓയില്‍ എണ്ണകമ്പനികള്‍ക്ക്‌ നല്‍കുന്നത്‌ അതായത്‌ 30ഡോളറിനു വിറ്റിട്ട്‌ നല്ല ലാഭം കിട്ടിയിരുന്ന സ്ഥാനത്ത്‌ അതേ സാധനം അതേ നിര്‍മാണ ചിലവിലുണ്ടാക്കി 130ഡോളറിന്‌ എണ്ണ കമ്പനികള്‍ക്ക്‌ നല്‍കുന്നു. ഇന്റര്‍നാഷണല്‍ മാര്‍കറ്റില്‍ അത്രയും വിലയുണ്ടെന്ന ഒറ്റ കാരണം കൊണ്ട്‌ സര്‍ക്കാരും ഇതിനു കൂട്ടു നില്‍കുന്നു. എന്തിനു തൊള്ളപൊളിക്കണ്‌ കുഞ്ഞാലി കോയിക്കച്ചോടം തൊടങ്ങിയ നേരത്ത്‌ ബാപ്പായ്ക്‌ ഒരു എണ്ണക്കിണര്‍ കുയിക്കാന്‍ തോന്നിയിരുന്നെങ്കില്‍ ഇപ്പൊ അമ്പാനിയുടെ കൂടെയിരുന്ന് തന്തൂരിയടിക്കാമായിരുന്നില്ലെ.അത്‌ സ്വകാര്യകൊള്ള ഇനി സര്‍ക്കാര്‍ കൊള്ള കേട്ടുകൊള്ളു. 50രൂപ വിലവരുന്ന ഒരു ലിറ്റര്‍ പെട്രോളിന്‌ സര്‍ക്കാര്‍ ചുമത്തുന്ന എക്സൈസ്‌ ഡ്യൂട്ടി 13.45രൂപ സെയില്‍സ്‌ ടാക്സ്‌ കടത്ത്‌ കൂലി കമ്മീഷന്‍ തുടങ്ങിയവ ഏകദേശം10 രൂപ അതായത്‌ കമ്പനി വിലയുടെ ഏകദേശം ഇരട്ടി കൊടുത്താണ്‌ ഈ കുണ്ടാമണ്ടി നമ്മള്‌ ബണ്ടീല്‌ കേറ്റണത്‌ജൈവ ഡീസല്‍ നിര്‍മിക്കാവുന്ന ജെട്രൊഫ പോലുള്ള സസ്യങ്ങള്‍ കൃഷി ചെയ്ത്‌ ഓയിലിന്റെ ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കണമെന്നാണ്‌ ഇടതുപക്ഷ ബുദ്ധിജീവികളടക്കമുള്ള പലരുടെയും അഭിപ്രായം. അത്‌ എലിയെക്കൊല്ലാന്‍ ഇല്ലം ചുടുന്ന പോലെയാകില്ലെ? സ്വാഭാവികമായും കൂടുതല്‍ വരുമാനം കിട്ടുമെന്നതു കൊണ്ട്‌ നെല്ലും ഗോതമ്പും പച്ചക്കറിയുമൊക്കെ കൃഷി ചെയ്യുന്നത്‌ നിര്‍ത്തി കര്‍ഷകര്‍ ജെട്രൊഫ കൃഷി തുടങ്ങിയാല്‍ കുണ്ടന്മാരെ ഞമ്മള്‌ ഡീസലു മോന്തി പയിപ്പ്‌ മാറ്റേണ്ടി ബരൂലൊ. ഇന്നത്തെ ഭക്ഷ്യ ക്ഷാമത്തിനും വിലവര്‍ദ്ധനവിനും പ്രധാന കാരണം അമേരിക്കയുടെ കൃഷിയിടങ്ങളില്‍ മിക്കതും ജൈവ ഓയില്‍ കൃഷിക്കായി മാറ്റി വെച്ചതാണ്‌ എന്ന സത്യം നമ്മെ പല്ലിളിച്ചു കാണിക്കുമ്പോള്‍ ഇന്ത്യയിലും അതു തുടരാന്‍ ശ്രമിക്കുന്നവരോട്‌ അതിമോഹമാണ്‌ മോനെ ദിനേശാ അതിമോഹം എന്ന് ആരെങ്കിലും വിളിച്ചു പറയണ്ടെ?

Friday, March 7, 2008

കാവ്യയുടെ കണ്ണുകള്‍

അഴകാര്‍ന്ന കണ്ണുകള്‍ “നീലത്തടാകങ്ങളൊ സഖീ നിന്‍ നീലനയനങ്ങളൊ” എന്ന് പണ്ട്‌ യേശുദാസ്‌ പാടിയത്‌ ഈ കണ്ണുകളെ കുറിച്ചായിരിക്കും. രാഹുല്‍ സ്വപ്നത്തില്‍ കണ്ട ആ കണ്ണുകളെ ഓര്‍ത്തു കിടന്നു. മുകളില്‍ ചെറിയമ്മയുടെ മുറിയിലെ ക്ലോക്കില്‍ മണി പന്ത്രണ്ടടിച്ചു. ഫുള്‍ സ്പീഡില്‍ കറങ്ങുന്ന ഫാനിന്റെ ശബ്ദമൊഴിച്ചാല്‍ തികഞ്ഞ നിശബ്ദത. രാഹുല്‍ തൊണ്ട വിറപ്പിച്ചുകൊണ്ട്‌ പാടി ഏകാന്ത ത യുടെ അപാാരാതീീീരം ചെറിയമ്മ ഉണര്‍ന്ന് പേടിച്ചു കരഞ്ഞാലോ എന്നോര്‍ത്ത്‌ ഉടന്‍ പാട്ടുനിര്‍ത്തുകയും ചെയ്തു. ഒരു മൂത്രശങ്കയുണ്ടോ അവന്‍ ഗാഢമായി ആലോചിച്ചു. ങും... വേണമെങ്കില്‍ ഒന്നു പാസ്സ്സാക്കാം. ബെര്‍മുഢയുടെ ചരടും അഴിച്ചുകൊണ്ട്‌ ബാത്ത്‌ റൂമിലേക്കു നടക്കുമ്പോള്‍ മൂത്രമൊഴിക്കുമ്പോള്‍ പാടാന്‍ പറ്റിയ നല്ലൊരു പാട്ടേതാണെന്നായിരുന്നു അവന്‍ ചിന്തിച്ചിരുന്നത്‌ ഫ്ലെഷ്‌ വലിച്ച്‌ ബാത്ത്‌ റൂമില്‍ നിന്നും പുറത്തു വരുമ്പോള്‍ അവന്‍ ആകെ അസ്വസ്ഥനായിരുന്നു നല്ലൊരു പാട്ടു കിട്ടാത്ത കാരണം ഒന്നുമങ്ങട്‌ ശരിയായില്ല.
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം അങ്ങട്ട്‌ വരുന്നുമില്ല ഉറങ്ങാതിരുന്നാല്‍ ശരിയാവില്ല നാളെ കാവ്യയുടെ കൂടെ അവളുടെ ബര്‍ത്ത്‌ ഡേ ആഘോഷിക്കാനുള്ളതാണ്‌. കാവ്യ...... ഊഷരഭൂമിയില്‍ പെയ്ത പനിനീര്‍മഴപോലെ തന്റെ ജീവിതത്തില്‍ പെയ്തിറങ്ങിയ സുന്ദരിക്കുട്ടി.നാളെ അവളും താനും മാത്രമുള്ള സുവര്‍ണനിമിഷങ്ങള്‍.അവള്‍ക്കായി വാങ്ങിയ വെളുത്ത കുഞ്ഞു ടെഢ്ഢി ബെയറിനെ അവന്‍ അരുമയോടെ തലോടി.
പെട്ടെന്ന് മുറിയിലേക്ക്‌ രണ്ടു മിന്നാമിനുങ്ങുകള്‍ പറന്നു വന്നു രാഹുല്‍ അവയെ സൂക്ഷിച്ചു നോക്കി. മിന്നാമിനുങ്ങുകളല്ല അവന്‍ ഒരു ഞെട്ടലോടെ കണ്ടു അത്‌ രണ്ടു കണ്ണുകളായിരുന്നു. ആ കണ്ണുകള്‍ അവന്റെ മുന്നില്‍ പറന്നുവന്നിരുന്നു.സ്വപ്നത്തില്‍ കണ്ട അതേ കണ്ണുകള്‍.... അവനെത്തന്നെ നോക്കിയിരുന്നു. അവന്‍ ആ കണ്ണുകളോട്‌ ചോദിച്ചു ഏതു സുന്ദരിയുടെ കണ്ണുകളാണു നിങ്ങള്‍ എന്തെ നിങ്ങള്‍ മാത്രം വന്നൂ? ചുണ്ടുകളെ കൂടെ കൊണ്ടുവന്നിരുന്നെങ്കില്‍ എനിക്കു നിന്റെ സംസാരം കേള്‍ക്കാമായിരുന്നല്ലോ. ചെവികളെക്കൂടി കൊണ്ടുവന്നിരുന്നെങ്കില്‍ ഞാന്‍ പറയുന്നത്‌ നിനക്ക്‌ കേള്‍ക്കാമായിരുന്നല്ലോ.അല്ലെങ്കില്‍ മറ്റാരെയെങ്കിലും കൊണ്ടുവന്നിരുന്നെങ്കില്‍ നമുക്ക്‌ എന്തെങ്കിലും കുസ്രുതികളൊപ്പിച്ച്‌ ഈ രാത്രി കഴിച്ചു കൂട്ടാമയിരുന്നില്ലേ?. ആ കണ്ണുകള്‍ കുറെ നേരം കൂടി അവനെ നോക്കിയിരുന്ന ശേഷം ജനലിലൂടെ പുറത്തേക്ക്‌ പറന്നു പോയി

അപ്പോള്‍ ദൂരെ നഗരത്തില്‍ ഒരാശുപത്രിയിലെ ഡോക്ടര്‍ കാവ്യയുടെ നിര്‍ജീവമായ ശരീരം വെള്ളത്തുണികൊണ്ട്‌ മൂടുകയായിരുന്നു.

ആകാശത്തിന്റെ വാതില്‍

പെരുമലയിലെ ചെറു ഗുഹയില്‍ കിടന്ന് വാലാത്തന്‍ കണ്ണു തുറന്നു.ത്രാവി കഴിഞ്ഞു ഗുഹയിലെത്തിയതു മാത്രം ഓര്‍മയുണ്ട്‌.നേരമെത്രയായൊ എന്തൊ പടച്ചവനെ എന്തൊരു ഉറക്കമാണ്‌ ഉറങ്ങിയത്‌. എന്തെല്ലാം പേക്കിനാക്കളാണ്‌ കണ്ടത്‌.കാറ്റിന്റെ വേഗത്തിലുള്ള കുതിരപ്പുറത്ത്‌ പാഞ്ഞു പോയത്‌ ദജ്ജാല്‍ തന്നെ. അള്ളാ കിയാമം നാളിങ്ങെത്തിയൊ? എന്തൊക്കെ ശബ്ദഘോഷങ്ങളൊടെയാണ്‌ ദജ്ജാലിന്റെ തടിയന്‍ കുതിര പാഞ്ഞു പോയത്‌. താഴ്‌വരയിലെ കൊച്ചു പള്ളിയില്‍ നിന്നും മൂസ്സാം കുട്ടി മൊല്ലാക്കയുടെ ബാങ്കു വിളിക്ക്‌ കാതോര്‍ത്തു കൊണ്ട്‌ വാലാത്തന്‍ കണ്ണടച്ചു കിടന്നു. പൂര്‍വാശ്രമത്തില്‍ കയ്തക്കുണ്ട്‌ ഗ്രാമത്തിലെ സുപ്പര്‍സ്റ്റാറായിരുന്നു വാലാത്തന്‍. ആറടി ഉയരവും കാരിരുംബിന്റെ കരുത്തും കരിവീട്ടിയുടെ നിറവുമുള്ള വണ്ടിക്കാരന്‍ വാലാത്തന്‍. ആനകളെപ്പോലെയുള്ള കൂറ്റന്‍ കാളകളെ പൂട്ടിയ ആ ഇരട്ട കാളവണ്ടിയുടെ കുടമണി ശബ്ദം കേട്ടാല്‍ നാട്ടിലെ പെണ്ണുങ്ങളെല്ലാം ജാലകത്തിരശ്ശീല മാറ്റി സുറുമക്കണ്ണുകളാല്‍ ചൂണ്ടയെറിയാന്‍ തുടങ്ങും.പൂവംബുകളെ നിസ്സാരമായി തട്ടിയെറിഞ്ഞു കൊണ്ട്‌ അറബിക്കഥയിലെ സുല്‍ത്താന്‍ പറന്നുപോകും വിടര്‍ന്ന മാറിടത്തിലെക്കും കള്ളിത്തുണിയുടെ കീഴിലെ തടിച്ച കരിംതുടകളിലേക്കും നോക്കി കന്യകകളും പത്തു പെറ്റവരും നെടുവീര്‍പ്പിടുംനാലാം കുളികഴിഞ്ഞ്‌ പായും മടക്കി നനഞ്ഞ തുണികളുമായി പുഴക്കടവില്‍ നിന്നും വരുബോഴാണ്‌ ഉമ്മുകുത്സു ആ സുല്‍ത്താനെ ആദ്യമായി കാണുന്നത്‌.സുറുമയെഴുതാതെ തന്നെ കറുത്തിരുണ്ട കണ്ണുകളും ഈറന്‍ തുണിയില്‍ പൊതിഞ്ഞ ആലുവത്തുണ്ടുപോലുള്ള ദേഹഭംഗിയുമുള്ള ഹൂറിയെ വാലാത്തനും കണ്ടു.ആദ്യ കാഴ്ച്ചയില്‍ തന്നെ ഖല്‍ബിലാരോ കൊളുത്തിട്ടു വലിച്ചപോലെ. റസ്സൂലായ തമ്പുരാനെ തോട്ടവും പാട്ടവുമുള്ള ഉണ്ണീങ്കുട്ടി ഹജിയാരുടെ പുന്നാരമോള്‍ ഉമ്മുക്കുത്സു വണ്ടിക്കാരനു കൊതിക്കാനും കൂടി പറ്റാത്തവള്‍.പക്ഷെ വാലാത്തനു മുന്‍പില്‍ അതൊന്നും ഒരു പ്രശ്നമായില്ല.ഒരു ദിവസം കുളി കഴിഞ്ഞു വരുന്ന പെണ്ണിനു മുന്‍പില്‍ വണ്ടി നിറുത്തി അയാള്‍ അവളോടു പറഞ്ഞു "കേറിന്‍"അവള്‍ അനുസരണയോടെ വണ്ടിയില്‍ കയറി അന്നുതൊട്ട്‌ ഒന്നിച്ചു താമസവും തുടങ്ങി.വര്‍ഷങ്ങള്‍ കഴിഞ്ഞു.വയനാട്ടില്‍ വണ്ടി പ്പണിയും കഴിഞ്ഞ്‌ എട്ടാം നാള്‍ തിരിച്ചെത്തി വീടിന്റെ കതകു തള്ളിത്തുറന്ന വാലാത്തന്‍ ആ കാഴ്ച കണ്ടു ഞെട്ടി ഉമ്മുക്കുത്സുവിന്റെ അകത്തിവെച്ച വെളുത്ത പെരും തുടകള്‍ക്കിടയില്‍ പെരുമ്പാമ്പിനെപ്പോലെ പുളയുന്ന കറുത്ത പുരുഷദേഹം അന്ന് അഭയം തേടിയ ഗുഹയാണിത്‌.നേര്‍ച്ചകളും പെരുന്നാളുകളും ഒട്ടനവധി കഴിഞ്ഞു പോയി. ഇനി ഈ കുന്നില്‍ നിന്നും മടക്കയാത്രയില്ല.പുറത്ത്‌ എന്തോ ശബ്ദം കേള്‍ക്കുന്നു അയാള്‍ ചെവിയോര്‍ത്തു അതെ അതേ ശബ്ദം തലേന്നു കണ്ട സ്വപ്നത്തിലെ അതേ ശബ്ദം ദജ്ജാലിന്റെ കുതിര പറന്നു പോയപ്പോള്‍ കേട്ട അതേ വാദ്യഘോഷം. അയാള്‍ ഗുഹക്കു പുറത്തിറങ്ങി അതാ അവിടെ ജെ സി ബി യും റ്റിപ്പര്‍ ലോറികളുമായി കുന്നു നിരപ്പാക്കി ഫ്ലാറ്റു പണിയാന്‍ വന്നവര്‍ അവര്‍ ആ കുന്നും നിരത്താന്‍ തുടങ്ങിയപ്പോള്‍ തലയില്‍ കയ്യും വച്ച്‌ വാലാത്തന്‍ മുകളിലേക്ക്‌ നോക്കിയിരുന്നു അവിടെ ആകാശത്ത്‌ സുബര്‍ക്കത്തിന്റെ വാതില്‍ തുറക്കുന്നുണ്ടോ?

Thursday, March 6, 2008

മൈക്രോസോഫ്റ്റ്‌ പിടി മുറുക്കുന്നു

മൈക്രോസോഫ്റ്റ്‌, കോടികളുടെ ആസ്ഥിയുള്ള ബഹുരാഷ്ട്ര ഭീമന്‍,പണ്ട്‌ ഐ.ബി.എം ആദ്യത്തെ പെര്‍സണല്‍ കമ്പ്യൂട്ടര്‍ നിര്‍മിച്ചപ്പോള്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റം ഡെവലപ്‌ ചെയ്യാന്‍ അന്നത്തെ ഓപ്പറേറ്റിംഗ്‌ സിസ്റ്റം രാജാക്കന്മാര്‍ വിസമ്മതിച്ചപ്പോള്‍ ചുളുവില്‍ ചാന്‍സു കിട്ടിയ കൊച്ചു കമ്പനി പി.സി ഡോസില്‍ നിന്നു കടമെടുത്ത എം എസ്‌ ഡോസില്‍ തുടങ്ങി ഇന്നു കമ്പ്യൂട്ടറിന്റെ അവസാന വാക്കായി മാറിയ അല്‍ഭുത വളര്‍ച്ച(90-91 കാലത്ത്‌ പി.സി ഡോസ്‌ ഉപയോഗിച്ച ഓര്‍മ്മ എനിക്കുമുണ്ട്‌)പഴയ എളിയ വളര്‍ച്ചയുടെ വിദൂരമായ ഓര്‍മകള്‍ പോലും ഇന്നു എം എസിനില്ല.ചുറ്റുമുള്ള ചെറിയ കമ്പനികളെയെല്ലാം വെട്ടിനിരത്തിയും വെട്ടാന്‍ പറ്റാത്തതിനെയെല്ലാം വിലകൊടുത്തു വാങ്ങിയും എം എസ്‌ എതിരാളികളില്ലാത്ത്‌ ഒരു സമ്രാജ്യത്ത്വത്തിന്റെ അധിപതികളായി മാറി.കുറച്ച്‌ വര്‍ഷങ്ങളായുള്ള ഗൂഗിളിന്റെ വളര്‍ച്ച്‌ കുറച്ചൊന്നുമല്ല എം.എസ്‌. ന്റെ ഉറക്കം നഷ്ടപ്പെടുത്തുന്നത്‌. യുടൂബിനും ഓര്‍കൂട്ടിനുമൊക്കെ അപരന്‍ മാരെ ഇറക്കി ശ്രമിച്ചു നോക്കിയെങ്കിലും ഒന്നും അങ്ങ്‌ ഏല്‍ക്കുന്നില്ല.പണ്ട്‌ ലോട്ടസ്സ്‌ 123വിനെ നശിപ്പിക്കാന്‍ നോട്ട്‌ പാടും വെര്‍ഡ്‌ പാടുമൊക്കെ വിന്റോസില്‍ ചേര്‍ത്തതും പിന്നീട്‌ ബ്രസറുകളിലെ രാജാവായിരുന്ന നെറ്റ്‌ സ്കേപ്പിനെ, ഇന്റര്‍നെറ്റ്‌ എക്സപ്ലോറര്‍ സൗജന്യമായി വിതരണം ചെയ്തു തകര്‍ത്തതു മെല്ലാം ഭാവിയില്‍ വെല്ലുവിളിയായേക്കാവുന്ന ഒരു കമ്പനിയെ തുടക്കത്തിലേ നശിപ്പിക്കുക എന്ന അജണ്ടയായിരുന്നു. ഗൂഗിളിനു നെറ്റില്‍ ഉള്ള സ്വീകാര്യത എം.എസിന്റെ ചങ്കിടിപ്പു കൂട്ടുന്നതിന്റെ കാര്യം മനസ്സിലായില്ലെ.ഇപ്പൊഴാണെങ്കില്‍ സമയവും അത്ര അനുകൂലമല്ല ആനയും അമ്പാരിയുമായി കൊണ്ടുവന്ന വിസ്ത അത്രക്കങ്ങ്‌ ഏറ്റില്ല സ്വകാര്യതയെ തകര്‍ക്കുന്ന ചില രഹസ്യ കോഡ്‌ ഇതിലടങ്ങിയതിനെയും. ഉപഭോക്താവിന്റെ സ്വാതന്ത്ര്യത്തെ തടയിടുന്ന ചില പരിധികള്‍ വച്ചതും ജനങ്ങള്‍ക്കിഷ്ടപ്പെട്ട മട്ടില്ല.
യാഹു വിന്റെ ഷെയറുകള്‍ക്ക്‌ അല്‍പം വില കുറഞ്ഞതും യാഹു ഒരല്‍പം സാമ്പത്തിക ഞെരുക്കത്തിലാണൊ? എന്ന വാര്‍ത്തകള്‍ പുറത്തു വന്നതും ആയിടക്കാണ്‌.തേടിയ വള്ളി ഇതായിരുന്നു എന്നു മനസ്സിലക്കിയ എം.എസ്‌ ഡോളര്‍ ചാക്കുകളുമായി യാഹുവിനു ചുറ്റും മണപ്പിച്ചു നടക്കുന്ന കാഴ്ച്ചയാണ്‌ നമ്മള്‍ ഇപ്പോള്‍ കാണുന്നത്‌.യാഹു ഇതുവരെ വീണിട്ടില്ലെങ്കിലും താമസിയാതെ അതു സംഭവിക്കുമെന്നാണ്‌ വിദഗ്ദ്ധമതം.ഏതായാലും ഗൂഗിളിന്റെ സി ഇ ഒ. എറിക്‌ യാഹുവിന്റെ സി ഇ ഒ ആയ ജെറി യെ ഫോണില്‍ വിളിച്ച്‌ സംസാരിച്ചു എന്നും എം.എസിന്റെ ഭീഷണിക്കെതിരെ ഒന്നിച്ചു നില്‍ക്കാമെന്നു വാഗ്ദാനം ചെയ്തു എന്നുമുള്ള പിന്നാമ്പുറ വര്‍ത്തമാനം സത്യമാണൊ എന്നു നമുക്കു കാത്തിരിക്കാം
manu

Friday, February 22, 2008

ഹിന്ദു(2)-വിശദീകരണം

ഹിന്ദു എന്ന എന്റെ പൊസ്റ്റിനു കിട്ടിയ കമന്റുകള്‍ക്കു മറുപടി എഴുതിയപ്പോള്‍ ഒരല്‍പം വലുതായി എന്നാല്‍ പിന്നെ അതൊരു പുതിയ പോസ്റ്റ്‌ ആയി കിടക്കട്ടെ എന്നു ചിന്തിച്ചതിന്റെ ഫലമാണ്‌ ഈ പോസ്റ്റ്‌. ഭൂമി ഉരുണ്ടതാണെന്ന് വേദത്തില്‍ പരാമര്‍ശമുണ്ട്‌ എന്ന് പറഞ്ഞതാണ്‌ എല്ലാവര്‍ക്കും വളരെ ബുദ്ധിമുട്ടായി തോന്നിയത്‌ എന്ന് നിങ്ങളുടെ കമന്റുകളില്‍ നിന്നും വ്യക്തമാകുന്നു.ദയവുചെയ്ത്‌ എന്റെ വിശദീകരണം വായിക്കുമല്ലൊ.ഇത്‌ ഒരു കലഹ വിഷയമാക്കാന്‍ എനിക്ക്‌ താല്‍പ്പര്യമില്ല എങ്കിലും എല്ലാവരുടെയും അഭിപ്രായം അറിയാന്‍ ആഗ്രഹമുണ്ട്‌.ദീര്‍ഘതമസ്സ്‌ എന്ന ഋഷി അസ്യവാമീയ സൂക്തത്തില്‍ ഭൂമി ഉരുണ്ടതാണെന്ന് സ്പഷ്ടമാക്കിയിട്ടുണ്ട്‌. വിഷ്ണു പുരാണത്തിലും ജയദേവന്റെ ഗീതാഗോവിന്ദത്തിലും ഭൂമിയെ ഭൂഗോളം എന്നു തന്നെയാണ്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌.ഭൂമി ഉരുണ്ടതാണെന്ന് മാത്രമല്ല അത്‌ സൂര്യനെ പ്രദിക്ഷിണം ചെയ്യുന്നു എന്നും വേദങ്ങളിലുണ്ട്‌ "അയം ഗൗ പ്രുശനിരക്രമീദസദന്മാതരം പുരഃ " എന്ന് യജുര്‍വേദത്തില്‍(3-6) പറയുന്നു.ഈ ഭൂഗോളം ജലത്തോടു കൂടി സൂര്യനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു എന്ന് ഇതിന്‌ അര്‍ഥം പറയുന്നു.ഐയ്തരേയ ബ്രാഹ്മണത്തില്‍ "ഭപഞ്ജര സ്ഥിരോ ഭൂരേ വാവ്ര്യുത്യാ ക്ര്യുത്യാ, പ്രതിദൈവസികവ്‌ ഉദയാസ്തമയന സമ്പാദയതി ഗ്രഹ നക്ഷത്രാണാമ" എന്നു പറയുന്നു. അതായത്‌ സൂര്യന്‍ ഒരിക്കലും ഉദിക്കുന്നോ അസ്തമിക്കുന്നോ ഇല്ല .സൂര്യസ്തമനം എന്നത്‌ ഭൂമി എതിര്‍ ദിശയിലേക്ക്‌ തിരിയലാണ്‌ അത്‌ മറിച്ചു വരുന്നത്‌ ഉദയം.മഗല്ലനെ കുറിച്ച്‌ സുഹ്രുത്ത്‌ ഭയഭക്തി ബഹുമാനത്തോടെ എഴുതിയത്‌ വായിച്ചു എനിക്ക്‌ അല്‍ഭുതമില്ല അന്യനാട്ടുകാരനു മാത്രമേ വിവരമുള്ളൂ എന്ന ഭാരതീയന്റെ കോം പ്ലെക്സ്‌.അങ്ങേ വീട്ടിലെ അമ്മയുടെ ഒക്കത്തിരുന്നാലല്ലെ സ്വന്തം അമ്മയുടെ നേരെ കൊഞ്ഞനം കുത്താന്‍ പറ്റൂ. മഗല്ലനും ആയിരം വര്‍ഷം മുന്‍പു ജീവിച്ചിരുന്ന ആര്യഭട്ടന്‍ ഭൂമി ഉരുണ്ടതാണെന്നും, ഭൂമി സൂര്യനെ പ്രദിക്ഷിണം ചെയ്യുന്നു എന്നും മാത്രമല്ല, സൂര്യ ഗ്രഹണത്തേയും ചന്ദ്രഗ്രഹണത്തെയും കുറിച്ച്‌ ഇന്ന് ആധുനിക ശാസ്ത്രം പറയുന്ന അതേ വിവരണങ്ങള്‍ തന്റെ ആര്യഭടീയം എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നു. അദ്ദേഹം ഭരതീയനാണല്ലൊ അതു കൊണ്ട്‌ നമ്മള്‍ അതെവിടെയും പറയില്ല മഗല്ലനും പൈതഗോറസ്സും കോപ്പര്‍നിക്കസ്സും നീണാള്‍ വാഴട്ടെ. സായിപ്പിന്റെ വിസര്‍ജ്യത്തോളം വരുമോ നമ്മുടെ പ്രചീന ഗ്രന്ഥങ്ങള്‍ അല്ലെ?ഞാന്‍ വേദം പടിച്ചിട്ടുള്ള ആളല്ല. സംസ്കൃതവും പടിച്ചിട്ടില്ല ഇഗ്ലീഷിലും മലയാളത്തിലുമുള്ള ചില വിവര്‍ത്തനങ്ങളും, വിവരമുള്ളവര്‍ എഴുതിയിട്ടുള്ള ചില പുസ്തകങ്ങളും അല്‍പസ്വല്‍പം മറിച്ചു നോക്കിയിട്ടുണ്ടെന്നു മാത്രം.ഞാന്‍ അറിഞ്ഞത്‌ താല്‍പര്യമുള്ള മറ്റുള്ളവര്‍ കൂടി അറിഞ്ഞോട്ടെ എന്ന സദുദ്ദേശം മാത്രമേ ഹിന്ദു എന്ന പോസ്റ്റ്‌ ചെയ്യുമ്പോള്‍ ഉണ്ടായിട്ടുള്ളൂ. ഞാന്‍ ഒരു ഫണ്ടമെന്റലിസ്റ്റ്‌ അല്ല. ഒരു മനുഷ്യനുമായി പരിചയപ്പെടുകയോ അടുക്കുകയോ ഇടപഴകുകയോ ചെയ്യുമ്പോള്‍ അയാളുടെ മതത്തെകുറിച്ച്‌ ഒരിക്കലും ഞാന്‍ ചിന്തിക്കാറോ അന്വേഷിക്കാറോ ഇല്ല.ഒരു മതവിശ്വാസത്തേയും മതപരമായ ചടങ്ങുകളെയും ഇതുവരെ മനസ്സില്‍ പോലും പരിഹസിച്ചിട്ടില്ല.ഇതോ എന്റെ മറ്റേതെങ്കിലും പോസ്റ്റുകളോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ പൂര്‍ണമനസ്സോടെ ക്ഷമ ചോദിക്കുന്നു.വര്‍ണ വ്യവസ്ഥയെക്കുറിച്ചുള്ള നിങ്ങളുടെ കമന്റിലെ പരാമര്‍ശത്തോട്‌ ഞാനും യോജിക്കുന്നു.പക്ഷെ അത്‌ ആ വ്യവസ്ഥയുടെ തകരാറായിരുന്നില്ല അതിന്റെ ഇമ്പ്ലിമെന്റെഷനില്‍ വന്ന തകരാറല്ലെ? ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടായിരുന്നു ജാതി നിശ്ചയിച്ചിരുന്നത്‌ എന്നു വച്ചാല്‍ ഒരു ശൂദ്രന്‌ കര്‍മ്മ ഗുണത്താല്‍ ബ്രഹ്മണനാകാന്‍ കഴിയുമായിരുന്നു.അതു പിന്നീട്‌ അധികാരംകിട്ടിയ ചിലര്‍ തങ്ങളുടെ സൗഭാഗ്യങ്ങള്‍ നഷ്ടപ്പെടാതിരിക്കുവാന്‍ മാറ്റിമറിച്ചതല്ലെ. അധികാരം മനുഷ്യനെ എത്രമാത്രം ധുഷിപ്പിക്കുമെന്നതിന്‌ നമുക്കുചുറ്റും ഇക്കാലത്തുപോലും എത്ര ഉദാഹരണങ്ങളുണ്ട്‌.പിന്നെ വര്‍ണ വ്യവസ്ഥ്‌ എന്താ ഇന്നും നിലനില്‍കുന്നില്ലേ? മാനേജര്‍ വരുമ്പോഴേക്കും ഡ്രൈവര്‍ ഓടി വന്ന് ഡോര്‍ തുറക്കുന്നില്ലേ, കാവല്‍ക്കാരന്‍ സലുട്ട്‌ അടിക്കുന്നില്ലേ പ്യൂണ്‍ ഓടി പ്പോയി ചായ കൊണ്ടുവന്ന് മേശപ്പുറത്ത്‌ വെച്ച്‌ ഓച്ചാനിച്ചു നില്‍കുന്നില്ലെ? അവര്‍ ഒന്നിച്ചു ഒരേ വണ്ടിയിലാണോ യാത്ര ചെയ്യുന്നത്‌?ഒരേ സുഖ സൗകര്യങ്ങളാണോ അനുഭവിക്കുന്നത്‌? അപ്പോള്‍ ഇന്നും കര്‍മ്മം അഥവാ ജോലിക്കനുസരിച്ചു തന്നെയാണ്‌ മനുഷ്യന്റെ വര്‍ണം. അപ്പോള്‍ വേദത്തിനു തെറ്റുപറ്റി എന്നു പറയാന്‍ പറ്റുമോ?നിറുത്തുന്നതിനു മുന്‍പു ഞാന്‍ ഒരു ചോദ്യം ചോദിക്കട്ടെ? വിമാനം കണ്ടുപിടിച്ചതും ആദ്യം വിമാനം പറത്തിയതും ആരായിരുന്നു?നിങ്ങളുടെ ഉത്തരം തെറ്റി. ധനുര്‍വേദത്തില്‍ ഭരധ്വജന്‍ വിമാനശാസ്ത്രത്തെ വിവരിക്കുന്നുണ്ട്‌. ഭോജരാജന്‍ വിമാനത്തെ കുറിച്ച്‌ ഗ്രന്ഥമെഴുതിയിട്ടുണ്ട്‌ ഇനി ആധുനിക കാലത്തേക്കു വന്നാല്‍ 1895ല്‍ മഹാരാഷ്ട്രയിലെ പ്രസിദ്ധമായ ജെ.ജെ. സ്കൂള്‍ ഒഫ്‌ ആര്‍ട്ടിലെ അദ്ധ്യാപകനായ ശിവ്‌ കുമാര്‍ ദളപത്‌ എന്നയാള്‍ ചൗപ്പാത്തി കടപ്പുറത്ത്‌ ആദ്യമായി വിമാനം പറത്തി. ബറൊഡരാജാവ്‌ ഗൈക്ക്‌.വാഡ്‌ ജസ്റ്റിസ്‌ മഹാദേവ്‌ റവാദെ എന്നിവരും ആയിരക്കണക്കിനു ജനങ്ങളും അതു കണ്ടു.സ്വാഭാവികമായും അന്നത്തെ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ അതു തടഞ്ഞു ഒരു അടിമ രാജ്യം ഇത്തരം കണ്ടുപിടുത്തം നടത്തുകയോ?മേലില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്തരുതെന്ന് കര്‍ശനമായി വിലക്കി.സാമ്പത്തികമായും മാനസ്സികമായും തകര്‍ന്ന ശിവ്‌ ബ്രിട്ടീഷ്‌ കാരുടെ ഭീഷണിക്കു വഴങ്ങി ഈ വിമാനം റാലി ബ്രദര്‍സ്‌ കമ്പനിക്ക്‌ വിറ്റു .അങ്ങിനെ 1903ല്‍ റൈറ്റ്‌ സഹോദരന്മാര്‍ വിമാനം പറത്തി. അതിനെ ചരിത്രം കൊണ്ടാടി.ഇനിയും ആര്‍ഷഭാരത സംസ്കാരത്തോട്‌ പുശ്ചവും സായിപ്പു മാത്രമാണ്‌ ശരി എന്നു ധരിക്കുന്നവര്‍ക്കായി ഒരു സായിപ്പിന്റെ വാക്കുകള്‍ ഹിസ്റ്റൊറി ഒഫ്‌ ഇന്ത്യ എന്ന ബുക്കിന്റെ ഒന്നാം വോള്യം1ല്‍ ഡൊ. എന്‍ഫീല്‍ഡ്‌ "ജ്ഞാന സമ്പാദനത്തിനായി പൈതഗോറസ്‌, അലക്സാര്‍ചസ്‌, പൈറൊ എന്നിവരും മറ്റുപലരും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അവരെല്ലാം പിന്നീട്‌ ഗ്രീസ്സിലെ മുഖ്യ തത്ത്വ ജ്ഞാനികളായി"(കടപ്പാട്‌.വേദങ്ങളിലെ ശസ്ത്രദീപ്തി-എം.ആര്‍. രാജേഷ്‌)..
with luv manoj mail 2 me manojputhiyakunnath@yahoo.com

Thursday, February 21, 2008

ഗുരുവായൂരിലെ ചുരിദാറുകള്‍

ഗുരുവായൂരിലെ സമകാലീന വിവാദങ്ങളില്‍ പ്രധാന കഥാപാത്രമണല്ലൊ ചുരിദാര്‍.പണ്ടു കവി പാടിയപോലെ "വേണമോ വേണ്ടയൊ' എന്നാണ്‌ കണ്‍ഫൂഷ്യന്‍.രണ്ടു ദിവസം ഞാന്‍ ഗുരുവായൂര്‍ ആയിരുന്നു ആനയോട്ടം കണ്ടു.അതു കണാനായി പോയതല്ല ആകസ്മികമായി അന്ന് അവിടെ ഉണ്ടായി.കൈ നീട്ടിയാല്‍ തൊടാനാകുന്ന അത്രയും അടുത്തുകൂടെ ആനകള്‍ കുതിച്ചു പായുന്നതു കണ്ടപ്പോള്‍ ശരീരമാകെ കോരിത്തരിച്ചു പോയി (പേടി കൊണ്ടു വിറച്ചു പോയതാണെന്നു വേണമെങ്കില്‍ പറയുകയുമാകാം ഞാന്‍ എതിര്‍ക്കില്ല)ചുരിദാര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ആ വേഷത്തില്‍ വന്നവര്‍ വളരെ കുറവ്‌ അതു തന്നെ അധികവും മുപ്പതിനുമുകളില്‍ പ്രായമുള്ളവര്‍. ചെറിയപ്രായക്കാരെല്ലാം പാവാട ,ധാവണി, സാരി തുടങ്ങിയ ട്രഢിഷണല്‍ വസ്ത്രങ്ങളില്‍ ഒതുങ്ങിയപ്പോള്‍. നല്ല പ്രായം കഴിഞ്ഞവരാണ്‌, 'എങ്കില്‍ പിന്നെ കണ്ണനെ ഒന്നു വശീകരിച്ചു കളയാം' എന്നു രണ്ടും കല്‍പിച്ചു തീരുമാനിച്ചത്‌.പറഞ്ഞതിന്റെ കൂട്ടത്തില്‍ ചുരിദാറിന്‌ അനുകൂലമായി ഒരഭിപ്രായം പറഞ്ഞോട്ടെ? പ്രായമുള്ള ആളുകള്‍ പറഞ്ഞു കേട്ടിട്ടുണ്ട്‌ അമ്പലത്തില്‍ കയറുമ്പോള്‍ തറ്റുടുത്തിട്ടേ പണ്ടു പോകാറുണ്ടായിരുന്നുള്ളൂ എന്ന്‌**for your information * തറ്റുടുക്കുക അല്ലെങ്കില്‍ താറുടുക്കുക എന്നത്‌ കേരള സ്ത്രീകളുടെ ഒരു പരമ്പരാഗത അടിവസ്ത്രമാണ്‌ ഒന്നരയും മുണ്ടും സ്ത്രീ ശരീരത്തിന്‌ പ്രത്യേകിച്ച്‌ ഗര്‍ഭപത്രത്തിനു്‌ വളരെ അധികം സംരക്ഷണം കൊടുക്കുന്ന ഒരു വസ്ത്രമായിരുന്നു പന്ത്രണ്ടും പതിനെട്ടും കുട്ടികളെ പുല്ലുപോലെ പ്രസവിച്ചിട്ടിട്ടും നല്ല ആരോഗ്യത്തോടെ ജീവിക്കാന്‍ പഴയ അമ്മമാര്‍ക്ക്‌ കഴിഞ്ഞതിന്റെ ഒരു കാരണം ഇതാകാം 1/2യില്‍ നിന്ന് 11/2 പോയാല്‍ എന്താണെന്ന് പണ്ട്‌ കണക്കു ക്ലാസ്സുകളില്‍ നിഷ്കളങ്കമായ മുഖഭാവവുമായി പെണ്‍കുട്ടികളോടു ചോദിച്ചിരുന്നത്‌ ഗ്രുഹാതുരത്തോടെ ഓര്‍ക്കുന്നു ( മനസ്സിലായില്ലേ? അരയില്‍ നിന്നും ഒന്നര പോയാല്‍ എന്താണ്‌ എന്ന്). ഇന്ന് പാന്റീസിന്റെയും , ലൈഞ്ചറിയുടെയും, ബികിനിയുടെയും. ത്രെഢിന്റെയുമൊക്കെ തള്ളിക്കയറ്റത്തില്‍ പാവം ഒന്നര അരയില്‍ നിന്നും എന്നെന്നേയ്ക്കുമായി വിട പറഞ്ഞു** അങ്ങിനെയാണെങ്കില്‍ ഏകദേശം തറ്റുടുക്കുന്നതിനു സമാനമായി ഇന്നുള്ള വേഷം ചുരിദാര്‍ തന്നെയാണ്‌.ഈ ഗുരുവായൂരില്‍ വരുമ്പോള്‍ പെണ്ണുങ്ങള്‍ ഇങ്ങിനെ ഒരുങ്ങി വരുന്നതിനു കാരണമെന്താണൊ എന്തോ? പട്ടു സാരിയും സര്‍വാഭരണവിഭൂഷണങ്ങളുമായി അവിടെ നെറ്റിപ്പട്ടം കെട്ടി നില്‍ക്കുന്ന ആനകള്‍ക്കു പോലും അസൂയ തോന്നിപ്പിക്കുന്ന രീതിയിലാണ്‌ മിക്കവരും. കൃഷ്ണാ..... പീതാമ്പരാ...ആശ്രിത വല്‍സലാ....നമിക്കുന്നു
With lots of luv
Manoj manojputhiyakunnath@yahoo.com

Friday, February 15, 2008

ഹിന്ദു

ലോകത്തിലെ ഏറ്റവും നല്ല മതം തന്റെ മതമാണെന്നു വിശ്വസിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്‌. അതുപോലെ ഞാനും വിശ്വസിക്കുന്നു.ഹിന്ദുവിന്റെ പ്രമാണഗ്രന്ഥങ്ങളൊന്നും ഒരു പ്രത്യേകം ആള്‍ക്കാര്‍ക്കു മാത്രമായിട്ടുള്ളതല്ല ലോകത്തിനു മുഴുവനും വേണ്ടിയിട്ടുള്ളതാണെന്നതാണു സത്യം.വിശ്വസിക്കാത്തവരെ ഉന്മൂലനം ചെയ്യാന്‍ അഹ്വാനം ചെയ്തിട്ടില്ലാത്ത ഒരു വിശ്വാസപ്രമാണമാണത്‌. "വസുദേവൈക കുടുംബകം" അല്ലെങ്കില്‍ ലോകം മുഴുവന്‍ ഒരു തറവാട്‌ എന്നാണിതിന്റെ ആപ്ത വാക്യം അല്ലാതെ ഇതില്‍ വിശ്വസിക്കുന്നവര്‍ ഒരു കുടുംബവും മറ്റവരെല്ലാം ശത്രുക്കളും എന്നല്ല. "ലോകോ സമസ്തൊ സുഖിനൊ ഭവന്തു:" ലോകത്തിലുള്ള സകലരും സുഖമായിരിക്കട്ടെ എന്നാണ്‌ ആര്‍ഷഭാരതത്തിന്റെ അടിസ്ഥാന തത്വം.നാലു വേദങ്ങളാണ്‌ ഈ വിശ്വാസത്തിന്റെ അടിസ്ഥാനശിലകള്‍. വേദങ്ങളെ ശ്രുതികള്‍ എന്നും വിളിക്കുന്നു വേദങ്ങള്‍ ദൈവത്താല്‍ നിര്‍മിക്കപ്പെട്ടവയാണെന്നു വിശ്വസിക്കപ്പെട്ടു വരുന്നു അതിനാല്‍ അവയെ അപൗരുഷേയങ്ങള്‍ (മനുഷ്യനാല്‍ നിര്‍മിക്കപ്പെട്ടതല്ലാത്ത ത്‌) എന്നും വിശേഷിപ്പിക്കാറുണ്ട്‌എല്ലാ മതങ്ങള്‍ക്കും അതിന്റെതായ ആചരവിധികളുണ്ട്‌ . അത്‌ ഹിന്ദു മതത്തിനും ഉണ്ട്‌. പലരും പറയുന്നതു കേട്ടിട്ടുണ്ട്‌ ഹിന്ദു മതത്തിന്‌ പ്രത്യേക അചാര വിധികളൊന്നുമില്ല എന്ന് അതു ശരിയല്ല ഹിന്ദുക്കള്‍ ആചാരങ്ങളൊന്നും പാലിക്കുന്നില്ല എന്നതാണ്‌ സത്യം. രാവിലെ എഴുന്നേല്‍ക്കുമ്പൊള്‍ തൊട്ട്‌ കുളിക്കുമ്പൊഴും ഭക്ഷണം കഴിക്കുമ്പൊള്‍ വരെ ചൊല്ലാനുള്ള മന്ത്രങ്ങളും ചെയ്യാനുള്ള ആചാരങ്ങളുമുണ്ട്‌ദിവസവും ഭസ്മം ധരിച്ച്‌ രണ്ട്‌ നേരമെങ്കിലും സന്ധ്യാവന്ദനം ചെയ്യണം.മാത്രമല്ല യധാവിധി ഹോമങ്ങള്‍ നടത്തണം പ്രക്ര്യുതിയെയും സകല ചരാചരങ്ങളെയും ദൈവത്തിന്റെ സൃഷ്ടി യായി മനസ്സിലാക്കി പരിചരിക്കുകയും ആദരിക്കുകയും വേണം "ആചാര പരമോ ധര്‍മ" എന്നാണ്‌ വേദങ്ങളില്‍ പറഞ്ഞിരിക്കുന്നത്‌ ആചാരങ്ങള്‍ അനുഷ്ടിക്കാത്ത വിപ്രന്‌ വിദ്യയുടെയൊ സമ്പത്തിന്റെയൊ സല്‍ഫലങ്ങള്‍ അനുഭവിക്കാന്‍ യോഗമുണ്ടാകില്ല എന്നും പറയുന്നു. ഇന്നു കേരളത്തില്‍ ഏറ്റവും നിഷ്ടയോടെ ആചാരങ്ങള്‍ അനുഷ്ടിക്കുന്നവര്‍ ഇസ്ലാം മതവിശ്വാസികളാണെന്നാണ്‌ എനിക്കു തോന്നുന്നത്‌ അതുകൊണ്ടുതന്നെ വരും നാളുകളില്‍ ഏറ്റവും പുരോഗതി ഉണ്ടാകുന്നതും അവര്‍ക്കാകും.കാരണം വേദത്തില്‍ പറഞ്ഞതിനപ്പുറം ഒന്നും നടക്കില്ല എന്നതു തന്നെ. ഭൂമി ഉരുണ്ടതാണെന്ന് വേദത്തില്‍ പരാമര്‍ശമുണ്ട്‌ അതു കഴിഞ്ഞു പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷം ഉടലെടുത്ത മതങ്ങളുടെ അടിസ്ഥാന ഗ്രന്ധങ്ങളില്‍ പോലും ഭൂമി പരന്നതായിട്ടാണ്‌ പറഞ്ഞിട്ടുള്ളത്‌.അതുകൊണ്ട്‌ എല്ലാ ഹിനുക്കളും ആചാരങ്ങള്‍ മനസ്സിലാക്കിയെടുക്കാനും അതു ജീവിതത്തില്‍ കൊണ്ടുവരുവാനും ശ്രദ്ധിക്കണം ഹിന്ദുക്കള്‍ മാത്രമല്ല എല്ലാ മതത്തില്‍ വിശ്വസിക്കുന്നവരും സ്വന്തം ആചാരങ്ങള്‍ നന്നായി എല്ലാ ദിവസവും നടത്തണം.നല്ലൊരു ആചാര്യനെ കണ്ടെത്തണംരാഷ്ട്രീയ കാര്യലാഭത്തിനു വേണ്ടി മതത്തെ ദുരുപയോഗം ചെയ്യുന്നവരെ അകറ്റി നിര്‍ത്താനുള്ള ഇച്ചാശക്തി നമുക്കുണ്ടാകേണ്ടിയിരിക്കുന്നു. രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രകടനങ്ങളില്‍ ആര്‍ത്തു വിളിച്ചു നടക്കുന്ന കാഷായ-ഭസ്മ=ജഡാധാരികളെ കണ്ട്‌ തെറ്റിദ്ധരിക്കണ്ട അവരല്ല ഹിന്ദു സന്യാസിമാര്‍.അവര്‍ പറയുന്നതല്ല ഹിന്ദു ധര്‍മം. സന്യാസിമാര്‍ മൂന്നു ദിവസത്തിലധികം ഒരിടത്തു തങ്ങുകയില്ല.ഭിക്ഷാ പാത്രമല്ലാതെ മറ്റൊരു സ്വത്തും അദ്ദേഹത്തിനുണ്ടാകില്ല.ഒരു നേരത്തെ ഭക്ഷണത്തിലുമധികം ഒരു ഉരുള പോലും അദ്ദേഹത്തിന്റെ കയ്യിലുണ്ടാകില്ല.അവര്‍ സ്നേഹത്തെ കുറിച്ചല്ലാതെ സ്പര്‍ദ്ധയെകുറിച്ചു സംസാരിക്കുകയില്ല യധാര്‍ത്ത ഗുരുവിനെ നിങ്ങള്‍ അര്‍ഹിക്കുന്നുണ്ടെങ്കില്‍ ഒരു ദിവസം അദ്ദേഹം നിങ്ങളുടെ വാതിലില്‍ മുട്ടുക തന്നെ ചെയ്യും അതുവരെ കാത്തിരിക്കാം.ഞാനും കാത്തിരിക്കുകയാണ്‌. ഹിന്ദുവോ ക്രിസ്ത്യനോ മുസ്ലീമോ എന്നല്ല നമ്മള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ടോ എന്നതാണു പ്രധാനം. സ്നേഹത്തോടെ മനോജ്‌

Thursday, January 24, 2008

ചൊവ്വുള്ള സുന്ദരി

മാര്‍സില്‍ ഒരു ചാച്ചിയെ കണ്ടു എന്നുള്ള വിശേഷം മനോരമ മുന്‍പേജില്‍ അഘോഷിച്ചതു കണ്ടില്ലെ. ആറാം ക്ലാസ്സുകാരനായ മകന്‍ സ്കൂള്‍ ബാഗിലിട്ടു പത്രം കൊണ്ടുപോയതിനാല്‍ വിശദമായി വായിക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ എക്സ്പ്രസ്സ്‌ ഒരു കൊച്ചു വാര്‍ത്തയായിട്ടാണ്‌ കൊടുത്തിട്ടുള്ളത്‌.അത്‌ വെക്കേഷന്‍ അഘോഷിക്കാന്‍പോയ വല്ല അമേരിക്കന്‍ മദാമ്മ മാരുമായിരിക്കും എന്നാണ്‌ എന്റെ സുഹ്രുത്തുക്കള്‍ പറയുന്നത്‌ കാരണം ശരീരത്തില്‍ തുണി കാണുന്നില്ലല്ലൊ. എന്താണു നിങ്ങള്‍ പറയുന്നത്‌? എന്തായാലും ചൊവ്വയിലേക്കും ഇനി പൂവാലന്മാരുടെ യാത്രയായിരിക്കും. ചൊവ്വയിലെ ചേച്ചിക്ക്‌ സകല ഭാവുകങ്ങളും ആശംസിച്ചു കൊള്ളുന്നു. മനു

Tuesday, January 15, 2008

ഒരു ലക്ഷം രൂപയും ചെറിയ ചെറിയ ചിന്തകളും

please install anjalioldlipi to read this malayalam postറ്റാറ്റ യുടെ നാനൊ പുറത്തിറങ്ങി .ഇന്ത്യ യിലെ ഏറ്റവും അന്തസ്സുള്ള കമ്പനി ആണ്‌ റ്റാറ്റ. പെട്ടെന്നു പുത്തന്‍ പണക്കാരായ മറ്റു ചില പ്രമുഖ ഇന്ത്യന്‍ കമ്പനികളുമായി തട്ടിച്ചു നോക്കുമ്പൊള്‍ ശരിക്കും ജെന്റില്‍ മാന്‍ നാനൊ പ്രതീക്ഷിച്ചതിലും നന്നായി എന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല . കാര്‍ എന്ന പേരില്‍ ഒരു ഓട്ടോ റിക്ഷ ആണ്‌ എല്ലാവരും പ്രതീക്ഷിച്ചത്‌ എങ്കിലും റ്റാറ്റ ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാര്‍ ഏകദേശം 2500 ഡോളറിന്‌ പുറത്തിറക്കി. ഇതു കഴിഞ്ഞാല്‍ ലോകത്തു കിട്ടാനിടയുള്ള ഏറ്റവും വില കുറഞ്ഞ കാര്‍ ചൈനയിലെ ക്യു ക്യു ത്രീ ചെറി എന്ന നമ്മുടെ പഴയ മാറ്റിസിന്റെ കസ്സിന്‍ അണെന്നറിയുംബൊഴാണ്‌ (5000$)റ്റാറ്റയുടെ നാനൊ ലോകത്തെ വാഹന വ്യവസായികളെ എങ്ങിനേ അംബരപ്പിച്ചു എന്നു മനസ്സിലാകുക. ഇതു വരെ ലോകത്ത്‌ ഏറ്റവും വില കുറഞ്ഞതായിരുന്ന കാറിന്റെ വിലയുടെ പാതി വിലക്ക്‌ ഒരു പൂര്‍ണമായ കാര്‍.ഇരു ചക്രനിര്‍മാതാക്കളെല്ലാം അങ്കലാപ്പിലാണത്രെ. അല്ലെങ്കിലേ കഴിഞ്ഞ വര്‍ഷം ഇരുചക്ര വിപണി പുറകിലെക്കാണു വളര്‍ച്ച അതിനു പുറമെ നാനൊ യുടെ വരവ്‌ കൂനിന്മേല്‍ കുരുവാകുമോ എന്നാണ്‌ അവരുടെ ഭയംഎനിക്കു തോന്നുന്നത്‌ ഇനി ഒരു ടൂ വീലറിന്റെ വിലക്കു തന്നെ കാര്‍ ലഭിച്ചാലും 90% ആളുകളും ടൂ വീലെറില്‍തന്നെ ഉറച്ചു നില്‍ക്കുമെന്നാണ്‌ . ടൂ വീലറിന്റെ സൗകര്യം, സുഖം കാറ്റു മുഖത്തേറ്റു കൊണ്ട്‌ സ്വാതന്ത്ര്യം നുണഞ്ഞു കൊണ്ടുള്ള ആ യാത്ര. ലഹരി പിടിപ്പിക്കുന്ന വളവു തിരിവുകളിലൂടെ കിടത്തിയും ചെരിച്ചും ബൈക്കോടിക്കുംബൊള്‍ കിട്ടുന്ന ആ ത്രില്ല് .പിന്നെ പുറകില്‍ പ്രിയതമയെയും ഇരുത്തി നഗരം ചുറ്റുംബൊള്‍ നമ്മള്‍ പറയാതെ പറയുന്ന ആ പ്രണയ സ്റ്റേറ്റ്‌ മെന്റ്‌ .ഇതിനെല്ലാം പുറമെ പെട്രൊളിന്റെ അവസാന തുള്ളിയും ഉപയോഗിച്ച്‌ അത്‌ തരുന്ന മൈ ലേജ്‌. കുറഞ്ഞ പരിപാലന ചിലവ്‌ (രണ്ടു ചക്രം മാറ്റാനുള്ള ചിലവ്‌ നാലെണ്ണം മാറ്റാനുള്ളതിനെക്കാളും കുറവായിരിക്കുമല്ലൊ) ഗതികേടുകൊണ്ട്‌ ടൂ വീലര്‍ ഉപയോഗിക്കുന്ന ഒരു ചെറിയ ശതമാനമൊഴിച്ച്‌ ബാക്കി ആരും തന്നെ സ്വന്തം ഇരു ചക്രം ഉപേക്ഷിക്കാന്‍ തയ്യാറാകുമെന്ന് എനിക്കു തോന്നുന്നില്ലവാല്‍ക്കഷണംമഴയത്തു നനഞ്ഞു കുതിര്‍ന്ന റോഡിലൂടെ യുള്ള ഒരു കുദുംബത്തിന്റെ യാത്ര വിവരിച്ച്‌ സെന്റി മെന്റ്‌ വര്‍ക്ക്‌ ഔട്ട്‌ ചെയ്ത്‌ ഇടത്തരക്കാരന്റെ പോക്കെറ്റിലെ കാശ്‌ കൈക്കലാക്കനുള്ള മാര്‍ക്കെറ്റിംഗ്‌ മന്ത്ര ഉഗ്രന്‍ അല്ലെങ്കിലും അതിനു റ്റാറ്റയെ കഴിഞ്ഞെ ഉള്ളു പണ്ടു ഇന്‍ഡിക്ക ഇറങ്ങിയപ്പൊള്‍ ലോകത്തിലെ ആദ്യത്തെ ഇന്ത്യന്‍ കാര്‍ എന്ന പരസ്യത്തിലൂടെ നമ്മുടെയെല്ലാം സ്വരാജ്യസ്നേഹം മുതലെടുത്ത്‌ കച്ചവടം നടത്തിയവരല്ലെ. വെറും ഒന്നെകാല്‍ ലക്ഷം രൂപക്ക്‌ നാനൊ യെക്കാള്‍ ഇരട്ടി മൈ ലെജും കൂടുതല്‍ സ്ഠല സൗകര്യവുമുള്ള കാര്‍ അവതരിപ്പിച്ച്‌ റ്റാറ്റയെ ഞെട്ടിപ്പിച്ച ബജാജിനെ ആരും മൈന്റു ചെയ്യാത്ത തിന്റെ കാരണമെന്താകും?

Friday, January 11, 2008

മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി യും മുതലാളിത്തവും

പഴയ കാല സഖാക്കള്‍ക്കും അണികള്‍ക്കും എന്തു തോന്നിയാലും ശരി ഞങ്ങളെ പോലെയുള്ള സാധാരണക്കാര്‍ക്ക്‌ ജ്യോതിഭാസു പറയൂന്നതിനു മുന്‍പു തന്നെ പൂര്‍ണമായും ബോദ്ധ്യമായ സംഗതിയാണ്‍ മാര്‍ക്സിസം മുതലാളിത്തത്തെ പൂര്‍ണമായും അംഗീകരിക്കുകയും ആഗിരണം ചെയ്യുകയും ചെയ്തു എന്നത്‌. പക്ഷെ ഇടതുപക്ഷ ആശയങ്ങളൊട്‌ താല്‍പ്പര്യമുണ്ടായിരുന്ന ഒരു സാധാരണക്കാരന്‍ എന്ന നിലക്ക്‌ മുതലാളിയെ പ്രീതിപ്പെടുത്താന്‍ വേണ്ടി ഏതറ്റവും വരെ പോകാന്‍ തെയ്യാറാണെന്ന പുതിയ പാര്‍ട്ടി ലൈന്‍ നമ്മെ അല്‍ഭുതപ്പെദുത്തുകയും ഒട്ടേറെ അംബരപ്പിക്കുകയും ചെയ്യുന്നു. നന്ദിഗ്രാം പറഞ്ഞു പറഞ്ഞു പഴകിയ വിഷയമാണ്എങ്കിലും ഇന്നുവരെ ഒരു മാര്‍ക്സിസ്റ്റുകാരന്‍ പോലും അവിടെ നടന്ന അക്രമങ്ങളെ അപലപിക്കാനൊ സ്ഥിരം ശൈലിയില്‍ മുതലളിത്ത ഭീകരതയെ അപലപിക്കുവാനോ തയ്യാറായില്ല എന്നതാണു ശ്രദ്ധേയം.മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി യിലെ ശ്രി വിജയരാഘവനും സുഗതകുമാരി ടീച്ചറും മറ്റും ഉള്‍പ്പെട്ട ഒരു ടോക്‌ ഷൊ ടീവിയില്‍ കുറച്ചു നാള്‍ മുന്‍പു കണ്ടു(കൈരളിയിലാണെന്നു തോന്നുന്നു) അതില്‍ നന്ദിഗ്രാമില്‍ നടന്നതിനെ ശ്രി വിജയരാഘവന്‍ ന്യായീകരിച്ചത്‌ അക്രമത്തെ പ്രതിരോധിക്കുക മാത്രമാണു തങ്ങളുടെ അണികള്‍ അവിടെ ചെയ്തത്‌ എന്ന് അദ്ദേഹം അവകാശപ്പെദുന്നുണ്ടായിരുന്നു.ഒരു അമ്മയെയും അവരുടെ രണ്ടു പെണ്മക്കളെയും ഒരേ മുറിയിലിട്ട്‌ പതിനഞ്ചിലധികം പേര്‍ ചെര്‍ന്നു ബലാല്‍സംഗം ചെയ്യുന്നതിനെയാണോ സഖാവെ താങ്കള്‍ പ്രതിരോധം എന്നു വിളിച്ചത്‌ പ്രീഡിഗ്രീ ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ താങ്കളുടെ പ്രസംഗങ്ങള്‍ കേട്ടു രോമാഞ്ചകുഞ്ചിതനായ(ഇങ്ങിനെ തന്നെയാണോ ആ വാക്ക്‌ എഴുതുക) ആ മലപ്പുറം കോളേജ്‌ ദിനങ്ങള്‍ ഓര്‍ത്തുപോയി. എല്ലാവരോടും വളരെ സൗഹ്രുദത്തില്‍ മാത്രം പെരുമാറുമായിരുന്ന താങ്കള്‍ സുഗതകുമാരി ടീച്ചറെപ്പോലെയുള്ള വിശിഷ്ടവ്യക്തികളൊദു പോലും തട്ടിക്കയറുന്ന മട്ടില്‍ സംസാരിക്കുന്നതു കണ്ടു അല്‍ഭുതം തോന്നി.അതുപോകട്ടെ നമ്മുടെ വിഷയത്തിലേക്കു തിരിച്ചു വരാം ഇതു പോലെ മുതലളിത്ത ഭക്തി പ്രകടിപ്പിച്ച്‌ മറ്റൊരു സന്ദര്‍ഭം കേരളത്തിലുണ്ടായി. മൈക്രൊസൊഫ്റ്റ്‌ എന്ന എന്നും മാര്‍ക്സിസ്റ്റ്‌ ഹിറ്റ്‌ ലിസ്റ്റിലുണ്ടയിരുന്ന ബഹുരാഷ്ട്ര കുത്തക ഭീമനു വേണ്ടി വ്യാജസൊഫ്റ്റവെയര്‍ പിടിക്കാന്‍ കെരളാ പോലീസ്‌ അംഗരക്ഷകരായി ഇറങ്ങി ഇന്ത്യയിലെ ഒരു സംസ്ധാന സര്‍ക്കാറും ഇതു വരെ ചെയ്തിട്ടില്ലാത്ത കാര്യം. നന്നാകുന്നുണ്ട്‌ മുതലാളി വിരോധത്തില്‍ നിന്നു മുതലാളിത്തത്തിലേക്കുള്ള മാറ്റം . എന്തൊരു സ്പീഡ്‌ ,എന്തൊരു ആവേശം. പണ്ടു മുത്തശ്ശി പറഞ്ഞിരുന്നത്‌ ഓര്‍മ്മ വരുന്നു. തൂറാത്തവന്‍ തൂറുമ്പോള്‍ തീട്ടം കൊണ്ട്‌ ആറാട്ട്‌ (തൂറുക, തീട്ടം എന്നൊന്നും കേട്ട്‌ മൂക്കു ചുളിക്കുകയും കണ്ണ്‍ ഉരുട്ടുകയുമൊന്നും വേണ്ട. പണ്ടു നമ്മുടെ സംസാര ഭാഷയില്‍ സാധാരണയായി ഉപയോഗിച്ചിരുന്ന വാക്കാണത്‌ ഇപ്പോള്‍ നമ്മള്‍ സായിപ്പിന്റെ ദാസന്മാരായപ്പോള്‍ ഇത്‌ അശ്ലീലമായി പക്ഷെ കൊച്ചു കുട്ടികള്‍ക്കുപോലും, തീന്‍ മേശയില്‍ വെച്ചു പോലും ഷിറ്റ്‌ എന്നു വിളിച്ചലറാം. അതു മറ്റൊരു സബ്ജെക്റ്റ്‌ അതെക്കുറിച്ചു താമസിയാതെ നമുക്കു മറ്റൊരു ത്രെഡ്‌ തുടങ്ങാം അതുവരെ നമുക്കൊരു നാടന്‍ പാട്ടു പാടിയിരിക്കാം "മഴാ പെയ്യുന്നു മദ്ദളം കൊട്ടുന്നു,,,,,,മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു...... മാരാന്റച്ചിക്കു തൂറാന്‍ മുട്ടുന്നു)മീണ്ടും കാണും വരെയ്കും വണക്കംമനു

Thursday, January 10, 2008

പുതുവര്‍ഷ (മൃഗയാ)വിനോദങ്ങള്‍

പുതുവല്‍സരത്തിന്റെ ക്ഷീണം കഴിഞ്ഞു പിറ്റെന്നുതന്നെ നാണക്കേടിന്റെ പീഡന കഥകളും പുറത്തു വന്നു തുടങ്ങി . മട്ടാഞ്ചേരിയിലും ദില്ലിയിലും ലലുവിന്റെ മക്കളുടെ വിക്രുതികളും എല്ലം ചേര്‍ന്നു സംഭവം ഉഷാറായി. കഴിഞ്ഞ ആഴ്ച ഏഷ്യാനെറ്റിലെ കണ്ണാടിയില്‍ ഉപദ്രവിക്കപ്പെട്ട സ്വീഡിഷ്‌ പെണ്‍കുട്ടിയെയും അച്ചനെയും സംഭവസ്ഥലത്തു വെച്ചു, അതേ സമയം ചെയ്ത ഇന്റര്‍വ്യൂ കണ്ടു. പെയ്യാന്‍ പോകുന്ന മേഘം പോലെ നിറകണ്ണുകളൊടെ നിന്നിരുന്ന പെണ്‍കുട്ടി, അടുത്തു നിന്ന അച്ചന്‍ കേരളത്തിലെ എല്ലവരും മോശക്കാരല്ല, നല്ല സ്ഥലമാണെന്നൊക്കെ അച്ചന്‍ പറയുന്നതിനിടക്ക്‌ പെണ്‍കുട്ടി പെട്ടെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട്‌ അച്ചന്റെ മാറില്‍ വീഴുന്നു. ഇന്റര്‍വ്യൂവിന്റെ ഇടയില്‍പോലും പിറകിലൂടെ നടന്നു പൊകുന്ന ഭ്രാന്തന്മാര്‍ കുട്ടിയെ പിറകില്‍ പിടിക്കുകയും നുള്ളുകയുമൊക്കെയയിരുന്നുവത്രെ. ആ പ്രോഗ്രാം കഴിഞ്ഞിട്ടും കുറെ നേരത്തെക്ക്‌ ആ കണ്ണുനീര്‍ എന്നില്‍ അസ്വസ്ഥത പടര്‍ത്തി.ഞാന്‍ അടക്കമുള്ള കേരളത്തിലെ എല്ലാ പുരുഷന്മാരെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി മനസ്സില്‍ അവര്‍ക്കു നേരെ വിരല്‍ ചൂണ്ടി ഞാന്‍ പറഞ്ഞു. ഷെയിം ഒണ്‍ യു മലയാളീസ്‌. നിങ്ങളുടെ രാജ്യത്തെ ഞാന്‍ ഇഷ്ട്ടപ്പെടുന്നു പക്ഷെ ഞങ്ങളുടെ സ്ത്രീകളെ ബഹുമാനിക്കാന്‍ നിങ്ങളും ശ്രമിക്കണം ഇനി ഇങ്ങൊട്ടു വരുന്നതിനു മുന്‍പു ഞാന്‍ മൂന്നു വട്ടം ചിന്തിക്കും എന്നു പരഞ്ഞ ആ നിസ്സഹായനായ പിതാവിനൊട്‌ എല്ലാ മലയാളികല്‍ക്കും വേണ്ടി ഞാന്‍ മാപ്പു ചോദിക്കുന്നു.ഇനി, പബ്ലിക്‌ സ്ഥലങ്ങളില്‍ പെണ്ണുങ്ങളുടെ ചന്തിക്കും മാറിലും പിടിക്കാന്‍ നടക്കുന്നവന്മാരേ നിങ്ങളുടെ അമ്മക്കും പെങ്ങന്മാര്‍ക്കും പെണ്മക്കള്‍ക്കുമെല്ലാം ഉണ്ടല്ലൊ മേല്‍പ്പറഞ്ഞ സങ്ഗതികള്‍ എല്ലാം. അവര്‍ വീട്ടില്‍ വെറുതെ അങ്ങൊട്ടുമിങ്ങൊട്ടും നടക്കുബോള്‍ ചെന്നു പിടിചു പിടിചു കൈത്തരിപ്പു തീര്‍ത്തിട്ടു പുറത്തിറങ്ങിയാല്‍ പൊരെ നിങ്ങള്‍ക്ക്‌? എന്നാല്‍ മറ്റുള്ളവര്‍ക്ക്‌ സമാധാനമുണ്ടല്ലൊ. നിങ്ങള്‍ കാരണം എല്ലാ പുരുഷന്മാര്‍ക്കും തല താഴ്തി നടക്കേണ്ടി വരില്ലല്ലൊ.