Sunday, September 7, 2008

അണു കരാര്‍

ഇന്നലെ സി എന്‍ എന്‍ ടിവി യിലെക്ക്‌ ആരൊ അയച്ച ഒരു ഇമെയില്‍. ന്യൂക്‌ ഡീല്‍ ത്രൂ ആയതില്‍ എല്ലായിടത്തുനിന്നും സന്തൊഷ പ്രകടനങ്ങള്‍ നാലിടങ്ങളില്‍ നിന്നുമാത്രം ദുഖപ്രകടനം അവ 1.ഇസ്ലമാബാദ്‌ 2. ചൈന 3 ബി.ജെ.പി 4.ഇന്ത്യയിലെ ഇടതുപക്ഷം

Friday, September 5, 2008

ഒറീസ്സയിലെ പൂക്കള്‍

please install anjalioldlipi font to read ഒറീസ്സയില്‍ ജീവന്‍ വെടിഞ്ഞവര്‍ക്കും ദുരിതമനുഭവിച്ച്വര്‍ക്കുമായി രണ്ടിറ്റു കണ്ണുനീര്‍. ഞാനൊരു ഹിന്ദുവാണ്‌ ഹിന്ദുവായതില്‍ അഭിമാനിക്കുന്ന ആളാണ്‌.ഞങ്ങള്‍ക്ക്‌ ബജരങ്ങ്ദള്‍, VHP, RSS എന്നിവരുടെ ലേബല്‍ ആവശ്യമില്ല.ഇവരെല്ലാം ഹിന്ദു സങ്ഖടനകള്‍ എന്ന് അറിയപ്പെടുന്നതില്‍ എനിക്കു ലജ്ജ തോന്നുന്നു. രാത്രിയുടെ മറവില്‍ ആയുധങ്ങളുമായി ചെന്ന് സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു കൊലപ്പെടുത്തുന്നവര്‍ അവര്‍ക്ക്‌ ഹിന്ദുമതത്തെ കുറിച്ച്‌ എന്തറിയാം ഏതര്‍ഥത്തിലാണ്‌ അവര്‍ ഹിന്ദുക്കള്‍ ഹിന്ദു മതത്തിന്റെ അല്ലെങ്കില്‍ ആര്‍ഷ്ഭാരത സംസ്കാരത്തിന്റെ അടിസ്ഥാന ശിലകളായ രണ്ട്‌ പ്രമാണങ്ങളാണ്‌ "ലോകൊ സമസ്തൊ സുഖിനോ ഭവന്തു" എന്നതും "വസുദേവൈക കുടുംബകം"എന്നതും അതായത്‌ ലോകത്തിലുള്ള എല്ലാവരും സര്‍വ സുഖങ്ങളോടും സന്തോഷത്തോടെയും ഇരിക്കട്ടെ എന്ന് അതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടവന്‍ ആണ്‌ ഹിന്ദു. രണ്ടാമത്തേത്‌ ലോകം മുഴുവനും ഒരു കുടുമ്പം ആണ്‌ എന്നതാണ്‌ "ലോകമേ തറവാട്‌" ഇതു മനസ്സിലാക്കാനുള്ള കഴിവുപോലുമില്ലാത്തവന്‍ എന്തു ഹിന്ദു?.സിമി യും vhp യും തമ്മില്‍ എന്തു വ്യത്യാസം?

സൂഫിസം

soofism –Please install anjali old lipifont in you computer to read this also spare a few seconds to thank our friends who developed this fontഅറിവിന്റെ ഒരു ഭണ്ഡാരവും കനിവിന്റെ ഒരു കുളിര്‍കാറ്റുമായിരുന്നു സൂഫിസം.ബാഗ്ദാദില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നുമാണ്‌ സൂഫിസം ഇന്ത്യയിലേക്കു വന്നത്‌ എന്നും അല്ല ഇസ്ലാം മതത്തിന്‌ ഹിന്ദു മതത്തിനോടും മറ്റു മതങ്ങളോടുമുണ്ടായ സമ്പര്‍കത്തിന്റെ ഫലമായി ഉണ്ടായതാണ്‌ എന്ന രണ്ട്‌ അഭിപ്രായങ്ങളുണ്ട്‌. സുഫു (ശുദ്ധത) എന്ന അറബി വാക്കില്‍ നിന്നാണ്‌ സൂഫി എന്ന വാക്കുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു . ഇസ്ലാമിനെ മിസ്റ്റിസത്തിന്റെ പനിനീരില്‍ മുക്കിയ മയില്‍പീലികൊണ്ട്‌ തുടച്ചെടുത്ത അലൗകിക ചിന്താധാരയാണ്‌ സൂഫിസം. എന്നാല്‍ മറ്റു മതങ്ങളോ എന്തിന്‌ ഇസ്ലാം മതം പോലും അവരോട്‌ വേണ്ടത്ര കനിവു കാട്ടിയോ എന്ന് സംശയമാണ്‌. ഡിക്ഷ്ണറി ഒഫ്‌ ഇസ്ലാമില്‍ പറയുന്നത്‌ സൂഫികള്‍ തങ്ങളുടെ സമ്പ്രദായത്തിന്റെ സ്ഠാപകനായി കരുതുന്നത്‌ മുഹമ്മദിന്റെ വളര്‍ത്തുമകന്‍ അലിയെത്തന്നെയാണെന്നാണ്‌.സൂഫിവര്യന്മാര്‍ എന്നും ആക്രമിക്കപ്പെട്ടിരുന്നു ആദ്യകാലങ്ങളില്‍ അതിനു കാരണം പ്രാചീനമായ ചില ഗോത്രാചാരങ്ങള്‍ അതു പിന്തുടര്‍ന്നിരുന്നതുകൊണ്ടാണ്‌. പിന്നീടാകട്ടെ ചെന്നെത്തിയ ഇടങ്ങളിലെയെല്ലാം നല്ലതെന്നു തോന്നിയ ആചാരങ്ങളെയെല്ലാം അത്‌ സ്വാംശീകരിച്ചു ഇത്‌ മൗലിക വാദികള്‍ക്ക്‌ സഹിക്കാന്‍ പറ്റുന്നതിനുമപ്പുറത്തായിരുന്നുഎല്ലാം ത്യജിച്ച്‌ ദൈവത്തിങ്കലേയ്ക്‌ നടന്നടുത്തവരാണ്‌ സൂഫികള്‍. ധ്യാനവും ജപവുമായ കുതിരകളെ പൂട്ടിയ തേരില്‍ സമ്പത്തും ആഗ്രഹങ്ങളും പുറത്തേക്കു വലിച്ചെറിഞ്ഞു ദൈവ സന്നിധിയിലേക്ക്‌ യാത്ര ചെയ്യുന്നവര്‍ദൈവവും മനുഷ്യനുമായുള്ള പ്രണയത്തെ വര്‍ണിച്ച സൂഫികള്‍ ആനന്ദമായി ദൈവത്തില്‍ വിലയിക്കാനുള്ളതാണ്‌(ഫനാ ആകല്‍) മനുഷ്യജന്മമെന്നു വിശ്വസിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമുഖ സൂഫി വര്യനായ മംസൂര്‍ ഹല്ലാജ്‌ ഇത്തരത്തിലുള്ള ഫനാ സ്റ്റേജിലെത്തിയ ഒരു മഹാനായിരുന്നുശരിയത്ത്‌ നിയമപ്രകാരം കുറ്റവാളിയെന്നാരോപിക്കപ്പെട്ട മംസൂര്‍ വളരെ ക്രൂരമായാണ്‌ വധിക്കപ്പെട്ടത്‌ അദ്ദേഹത്തിന്റെ കൈകളും കാലുകളും ഒന്നൊന്നായി വെട്ടിമാറ്റി കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു, നാക്ക്‌ പിഴുതെടുത്തു ശേഷം ശരീരം കത്തിച്ച്‌ ചാമ്പലാക്കി. മംസൂറിനെ വധിക്കാനുള്ള ഓര്‍ഡറില്‍ ഒപ്പു വച്ച ശേഷം ജുനൈദ്‌ നിറ കണ്ണുകളോടെ പറഞ്ഞുവത്രെ " ഞാനും മംസൂറും ഒന്നു തന്നെ ഭ്രാന്ത്‌ എന്നെ രക്ഷിച്ചു യുക്തി മംസൂറിനെ തീര്‍ത്തു"സൂഫികള്‍ പിന്നീട്‌ പല വിഭാഗങ്ങളായി മാറുകയും ചിലപ്പോഴെങ്കിലും പരസ്പരവിരുദ്ധമായി പ്രവൃത്തിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇളനീരിന്റെ മധുരമുള്ള കവിതകള്‍ രചിച്ചിരുന്ന പേര്‍ഷ്യന്‍ കവികളായിരുന്ന സൂഫിവര്യന്മാര്‍ ദൈവപ്രേമത്തിന്റെ വരികള്‍ പാടി നടന്നു. ഇസ്ലാം മിഷണറിമാരായാണ്‌ സൂഫികള്‍ ഇന്ത്യയിലെത്തിയത്‌. വളരെ ശാന്തമായും സാഹോദര്യപൂര്‍ണമായും ഇസ്ലാം മതം ഭാരതത്തില്‍ വേരുപിടിച്ചുവരുന്ന ഒരു സമയമായിരുന്നു അത്‌ . പക്ഷെ തുര്‍കി, അഫ്ഘാന്‍ ആക്രമണങ്ങളോടെ, തുടര്‍ന്നുണ്ടായ ക്രൂരമായ ഹിംസകള്‍ ഭാരതീയരുടെ മനസ്സില്‍ ഇസ്ലാമിനോടുള്ള മനോഭാവം മാറ്റി സ്നേഹത്തിനും സാഹോദര്യത്തിനും പകരം വെറുപ്പു നിറഞ്ഞു. പക്ഷെ സൂഫികള്‍ മറ്റു മതപ്രചാരകരില്‍ നിന്നും വ്യത്യസ്തരായി ജനപദങ്ങളില്‍ അവരിലൊരാളായി താമസിക്കുകയും ഗോത്രാചാരങ്ങളെ തച്ചു തകര്‍ക്കാന്‍ ശ്രമിക്കാതെ സമന്വയിക്കാന്‍ ശ്രമിക്കുകയും ചെയ്തു ഖ്വാജാ മൊയ്തീനെ പോലുള്ള സൂഫിവര്യന്മാര്‍ അനേകം സില്‍സിലകള്‍ സ്ട്താപിച്ചു. സൂഫിസത്തെ കുറിച്ചു കൂടുതല്‍ പിന്നീടൊരിക്കലാകാം. ഇന്ത്യയില്‍ ഹിന്ദുക്കളെയും മുസ്ലിംങ്ങളെയും കോര്‍ത്തിണക്കുന്ന ഒരു പാലമായിരുന്നു സൂഫിസം. ഭാരതത്തിന്റെ ഹിന്ദു മുസ്ലിം സൗഹ്രുദത്തിന്റെ ഒരു പ്രമുഖ കാരണം സൂഫികളുടെ പ്രവൃത്തനമായിരുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു.സൂഫിപ്രസ്ധാനം കുറച്ചു കാലം കൂടി ഇന്ത്യയില്‍ വേരോടിയിരുന്നുവെങ്കില്‍ നമ്മുടെ ഹിന്ദു മുസ്ലിം സൗഹ്രുദങ്ങള്‍ ഒരു പടി കൂടെ കടന്ന് കുടുമ്പ ബന്ധങ്ങള്‍ വരെ ആകുമായിരുന്നു എന്ന് തോന്നുന്നില്ലെ? അങ്ങിനെ ആയിരുന്നെങ്കില്‍ രണ്ടു മതത്തിലുമുള്ള മൗലികവാദകോമരങ്ങള്‍ക്ക്‌ ഇന്നത്തെപോലെ പോര്‍വ്വിളികള്‍ നടത്താന്‍ കഴിയില്ലായിരുന്നു. അഭിപ്രയങ്ങള്‍ രേഖപ്പെടുത്തുമല്ലൊസ്നേഹത്തോടെ മനു

Saturday, July 5, 2008

എണ്ണ വിലയിലെ കാണാപ്പുറങ്ങള്‍

എണ്ണ വിലയിലെ കാണാപ്പുറങ്ങള്‍

അന്താരാഷ്ട്ര എണ്ണ വിലയിലുണ്ടായ വന്‍ വര്‍ധന എണ്ണ കമ്പനികള്‍ക്ക്‌ ദിവസവും കോടിക്കണക്കിനു നഷ്ടമുണ്ടാക്കുന്നു എന്ന മുറവിളി നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ ഏതാനും വര്‍ഷങ്ങളായി ഏതായാലും ദിവസവും കോടികള്‍ നഷ്ടവും, സാമ്പത്തിക വര്‍ഷാവസാനം ഒരു കൊല്ലത്തെ ലാഭ നഷ്ട കണക്കുകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ എണ്ണ കമ്പനികള്‍ക്ക്‌ വന്‍ ലാഭവും കാണുന്ന മാന്ത്രിക വിദ്യയുടെ അര്‍ത്ഥവും വ്യാകരണവും മനസ്സിലാകാതെ ഈയുള്ളവന്‍ അന്തം വിട്ട്‌ പൊന്തയില്‍ കേറീട്ടുണ്ട്‌നാലു വര്‍ഷം മുന്‍പ്‌ 30ഡോളറുണ്ടായിരുന്ന ഒരു ബ്ലുബാരല്‍ ക്രൂഡ്‌ ഓയില്‍ വില 130-140ലെത്തി നില്‍ക്കുമ്പോള്‍ പെട്രോള്‍ വില ചുരുങ്ങിയത്‌ 140/ലിറ്റര്‍ എങ്കിലും ആകണമെന്നാണ്‌ എണ്ണ മന്ത്രാലയം എന്ന കുന്ത്രാലയത്തിനു കിട്ടിയിട്ടുള്ള ശുപാര്‍ശ. ഇങ്ങളു ബേജാറാകാതിരി കുഞ്ഞാലി കഴിഞ്ഞ ആഴ്ചകളില്‍ ചില പ്രമുഖ പത്രങ്ങളിലും വാരികകളിലും വന്ന മോഹന്‍ തോമസ്സിന്റെ ഉച്ചിഷ്ടവും അമേദ്ധ്യവുമെല്ലാം കൂട്ടിക്കുഴച്ച്‌ നമുക്കൊന്ന് പരിശോധിക്കാം.
എണ്ണ കമ്പനികളെ രണ്ടായി തരം തിരിക്കാം നമ്മള്‍ സധാരണ എണ്ണ കമ്പനികള്‍ എന്നു വിളിക്കുന്നതും എന്നാല്‍ യധാര്‍ഥത്തില്‍ ഓയില്‍ മാര്‍കെറ്റിംഗ്‌ കമ്പനി കളുമായ ഐ.ഒ.സി, എച്‌.പി തുടങ്ങിയവ അതിനു പുറമെ രണ്ടാമത്തെ ജനൂസ്സ്‌ സ്വന്തം റിഫൈനറികളാല്‍ ഇന്ത്യയില്‍ നിന്നും നമ്മുടെ എണ്ണ കുഴിച്ചെടുക്കുന്ന ചില കുത്തകകള്‍ ആടുകളെ തമ്മിലടിപ്പിച്ച്‌ രക്തം കുടിക്കുന്ന ചെന്നായയെപ്പോലെയുള്ള ഈ ഇന്ത്യയിലെ ഓയില്‍ പ്രോഡ്യൂസര്‍സ്‌ ഉണ്ടാക്കുന്ന ലാഭത്തിന്റെ കഥ കേട്ടാല്‍ എന്റെ പൊന്നു കുഞ്ഞാലീ ബോധോം പോവും ബാധേം പോവും.
ഇന്ത്യ ഓയില്‍ കുഴിച്ചെടുക്കുന്നതില്‍ അത്ര മോശമൊന്നുമല്ല 2007ല്‍ ഇന്ത്യയിലെ മൊത്തം ഉപഭോഗം ഏകദേശം 147മില്യണ്‍ ടണ്‍ ആയിരുന്നു.അതില്‍ 34 മില്യണ്‍ ടണ്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ചതായിരുന്നു. അതായത്‌ മൊത്തം ഉപഭോഗത്തിന്റെ ഏകദേശം നാലിലൊന്ന് നമ്മള്‍ ഉല്‍പാദിപ്പിച്ചിട്ടുണ്ട്‌. ഇത്‌ ഉല്‍പാദിപ്പിച്ചത്‌ ഒ.എന്‍.ജി.സി യും സ്വകാര്യ കമ്പനികളായ റിലയന്‍സ്‌, കൈന്‍ മുതലായ കമ്പനികളാണ്‌.ഇതില്‍ പൊതു കമ്പനിയായ ഒ.എന്‍.ജി.സി മിതമായ വിലയ്ക്‌ ഓയില്‍ എണ്ണകമ്പനികള്‍ക്ക്‌ നല്‍കുമ്പോള്‍ റിലയന്‍സ്‌ പോലുള്ള കമ്പനികള്‍ ഇന്റര്‍നാഷണല്‍ വിലയ്ക്കാണ്‌ ഓയില്‍ എണ്ണകമ്പനികള്‍ക്ക്‌ നല്‍കുന്നത്‌ അതായത്‌ 30ഡോളറിനു വിറ്റിട്ട്‌ നല്ല ലാഭം കിട്ടിയിരുന്ന സ്ഥാനത്ത്‌ അതേ സാധനം അതേ നിര്‍മാണ ചിലവിലുണ്ടാക്കി 130ഡോളറിന്‌ എണ്ണ കമ്പനികള്‍ക്ക്‌ നല്‍കുന്നു. ഇന്റര്‍നാഷണല്‍ മാര്‍കറ്റില്‍ അത്രയും വിലയുണ്ടെന്ന ഒറ്റ കാരണം കൊണ്ട്‌ സര്‍ക്കാരും ഇതിനു കൂട്ടു നില്‍കുന്നു. എന്തിനു തൊള്ളപൊളിക്കണ്‌ കുഞ്ഞാലി കോയിക്കച്ചോടം തൊടങ്ങിയ നേരത്ത്‌ ബാപ്പായ്ക്‌ ഒരു എണ്ണക്കിണര്‍ കുയിക്കാന്‍ തോന്നിയിരുന്നെങ്കില്‍ ഇപ്പൊ അമ്പാനിയുടെ കൂടെയിരുന്ന് തന്തൂരിയടിക്കാമായിരുന്നില്ലെ.അത്‌ സ്വകാര്യകൊള്ള ഇനി സര്‍ക്കാര്‍ കൊള്ള കേട്ടുകൊള്ളു. 50രൂപ വിലവരുന്ന ഒരു ലിറ്റര്‍ പെട്രോളിന്‌ സര്‍ക്കാര്‍ ചുമത്തുന്ന എക്സൈസ്‌ ഡ്യൂട്ടി 13.45രൂപ സെയില്‍സ്‌ ടാക്സ്‌ കടത്ത്‌ കൂലി കമ്മീഷന്‍ തുടങ്ങിയവ ഏകദേശം10 രൂപ അതായത്‌ കമ്പനി വിലയുടെ ഏകദേശം ഇരട്ടി കൊടുത്താണ്‌ ഈ കുണ്ടാമണ്ടി നമ്മള്‌ ബണ്ടീല്‌ കേറ്റണത്‌ജൈവ ഡീസല്‍ നിര്‍മിക്കാവുന്ന ജെട്രൊഫ പോലുള്ള സസ്യങ്ങള്‍ കൃഷി ചെയ്ത്‌ ഓയിലിന്റെ ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കണമെന്നാണ്‌ ഇടതുപക്ഷ ബുദ്ധിജീവികളടക്കമുള്ള പലരുടെയും അഭിപ്രായം. അത്‌ എലിയെക്കൊല്ലാന്‍ ഇല്ലം ചുടുന്ന പോലെയാകില്ലെ? സ്വാഭാവികമായും കൂടുതല്‍ വരുമാനം കിട്ടുമെന്നതു കൊണ്ട്‌ നെല്ലും ഗോതമ്പും പച്ചക്കറിയുമൊക്കെ കൃഷി ചെയ്യുന്നത്‌ നിര്‍ത്തി കര്‍ഷകര്‍ ജെട്രൊഫ കൃഷി തുടങ്ങിയാല്‍ കുണ്ടന്മാരെ ഞമ്മള്‌ ഡീസലു മോന്തി പയിപ്പ്‌ മാറ്റേണ്ടി ബരൂലൊ. ഇന്നത്തെ ഭക്ഷ്യ ക്ഷാമത്തിനും വിലവര്‍ദ്ധനവിനും പ്രധാന കാരണം അമേരിക്കയുടെ കൃഷിയിടങ്ങളില്‍ മിക്കതും ജൈവ ഓയില്‍ കൃഷിക്കായി മാറ്റി വെച്ചതാണ്‌ എന്ന സത്യം നമ്മെ പല്ലിളിച്ചു കാണിക്കുമ്പോള്‍ ഇന്ത്യയിലും അതു തുടരാന്‍ ശ്രമിക്കുന്നവരോട്‌ അതിമോഹമാണ്‌ മോനെ ദിനേശാ അതിമോഹം എന്ന് ആരെങ്കിലും വിളിച്ചു പറയണ്ടെ?

Friday, March 7, 2008

കാവ്യയുടെ കണ്ണുകള്‍

അഴകാര്‍ന്ന കണ്ണുകള്‍ “നീലത്തടാകങ്ങളൊ സഖീ നിന്‍ നീലനയനങ്ങളൊ” എന്ന് പണ്ട്‌ യേശുദാസ്‌ പാടിയത്‌ ഈ കണ്ണുകളെ കുറിച്ചായിരിക്കും. രാഹുല്‍ സ്വപ്നത്തില്‍ കണ്ട ആ കണ്ണുകളെ ഓര്‍ത്തു കിടന്നു. മുകളില്‍ ചെറിയമ്മയുടെ മുറിയിലെ ക്ലോക്കില്‍ മണി പന്ത്രണ്ടടിച്ചു. ഫുള്‍ സ്പീഡില്‍ കറങ്ങുന്ന ഫാനിന്റെ ശബ്ദമൊഴിച്ചാല്‍ തികഞ്ഞ നിശബ്ദത. രാഹുല്‍ തൊണ്ട വിറപ്പിച്ചുകൊണ്ട്‌ പാടി ഏകാന്ത ത യുടെ അപാാരാതീീീരം ചെറിയമ്മ ഉണര്‍ന്ന് പേടിച്ചു കരഞ്ഞാലോ എന്നോര്‍ത്ത്‌ ഉടന്‍ പാട്ടുനിര്‍ത്തുകയും ചെയ്തു. ഒരു മൂത്രശങ്കയുണ്ടോ അവന്‍ ഗാഢമായി ആലോചിച്ചു. ങും... വേണമെങ്കില്‍ ഒന്നു പാസ്സ്സാക്കാം. ബെര്‍മുഢയുടെ ചരടും അഴിച്ചുകൊണ്ട്‌ ബാത്ത്‌ റൂമിലേക്കു നടക്കുമ്പോള്‍ മൂത്രമൊഴിക്കുമ്പോള്‍ പാടാന്‍ പറ്റിയ നല്ലൊരു പാട്ടേതാണെന്നായിരുന്നു അവന്‍ ചിന്തിച്ചിരുന്നത്‌ ഫ്ലെഷ്‌ വലിച്ച്‌ ബാത്ത്‌ റൂമില്‍ നിന്നും പുറത്തു വരുമ്പോള്‍ അവന്‍ ആകെ അസ്വസ്ഥനായിരുന്നു നല്ലൊരു പാട്ടു കിട്ടാത്ത കാരണം ഒന്നുമങ്ങട്‌ ശരിയായില്ല.
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം അങ്ങട്ട്‌ വരുന്നുമില്ല ഉറങ്ങാതിരുന്നാല്‍ ശരിയാവില്ല നാളെ കാവ്യയുടെ കൂടെ അവളുടെ ബര്‍ത്ത്‌ ഡേ ആഘോഷിക്കാനുള്ളതാണ്‌. കാവ്യ...... ഊഷരഭൂമിയില്‍ പെയ്ത പനിനീര്‍മഴപോലെ തന്റെ ജീവിതത്തില്‍ പെയ്തിറങ്ങിയ സുന്ദരിക്കുട്ടി.നാളെ അവളും താനും മാത്രമുള്ള സുവര്‍ണനിമിഷങ്ങള്‍.അവള്‍ക്കായി വാങ്ങിയ വെളുത്ത കുഞ്ഞു ടെഢ്ഢി ബെയറിനെ അവന്‍ അരുമയോടെ തലോടി.
പെട്ടെന്ന് മുറിയിലേക്ക്‌ രണ്ടു മിന്നാമിനുങ്ങുകള്‍ പറന്നു വന്നു രാഹുല്‍ അവയെ സൂക്ഷിച്ചു നോക്കി. മിന്നാമിനുങ്ങുകളല്ല അവന്‍ ഒരു ഞെട്ടലോടെ കണ്ടു അത്‌ രണ്ടു കണ്ണുകളായിരുന്നു. ആ കണ്ണുകള്‍ അവന്റെ മുന്നില്‍ പറന്നുവന്നിരുന്നു.സ്വപ്നത്തില്‍ കണ്ട അതേ കണ്ണുകള്‍.... അവനെത്തന്നെ നോക്കിയിരുന്നു. അവന്‍ ആ കണ്ണുകളോട്‌ ചോദിച്ചു ഏതു സുന്ദരിയുടെ കണ്ണുകളാണു നിങ്ങള്‍ എന്തെ നിങ്ങള്‍ മാത്രം വന്നൂ? ചുണ്ടുകളെ കൂടെ കൊണ്ടുവന്നിരുന്നെങ്കില്‍ എനിക്കു നിന്റെ സംസാരം കേള്‍ക്കാമായിരുന്നല്ലോ. ചെവികളെക്കൂടി കൊണ്ടുവന്നിരുന്നെങ്കില്‍ ഞാന്‍ പറയുന്നത്‌ നിനക്ക്‌ കേള്‍ക്കാമായിരുന്നല്ലോ.അല്ലെങ്കില്‍ മറ്റാരെയെങ്കിലും കൊണ്ടുവന്നിരുന്നെങ്കില്‍ നമുക്ക്‌ എന്തെങ്കിലും കുസ്രുതികളൊപ്പിച്ച്‌ ഈ രാത്രി കഴിച്ചു കൂട്ടാമയിരുന്നില്ലേ?. ആ കണ്ണുകള്‍ കുറെ നേരം കൂടി അവനെ നോക്കിയിരുന്ന ശേഷം ജനലിലൂടെ പുറത്തേക്ക്‌ പറന്നു പോയി

അപ്പോള്‍ ദൂരെ നഗരത്തില്‍ ഒരാശുപത്രിയിലെ ഡോക്ടര്‍ കാവ്യയുടെ നിര്‍ജീവമായ ശരീരം വെള്ളത്തുണികൊണ്ട്‌ മൂടുകയായിരുന്നു.

ആകാശത്തിന്റെ വാതില്‍

പെരുമലയിലെ ചെറു ഗുഹയില്‍ കിടന്ന് വാലാത്തന്‍ കണ്ണു തുറന്നു.ത്രാവി കഴിഞ്ഞു ഗുഹയിലെത്തിയതു മാത്രം ഓര്‍മയുണ്ട്‌.നേരമെത്രയായൊ എന്തൊ പടച്ചവനെ എന്തൊരു ഉറക്കമാണ്‌ ഉറങ്ങിയത്‌. എന്തെല്ലാം പേക്കിനാക്കളാണ്‌ കണ്ടത്‌.കാറ്റിന്റെ വേഗത്തിലുള്ള കുതിരപ്പുറത്ത്‌ പാഞ്ഞു പോയത്‌ ദജ്ജാല്‍ തന്നെ. അള്ളാ കിയാമം നാളിങ്ങെത്തിയൊ? എന്തൊക്കെ ശബ്ദഘോഷങ്ങളൊടെയാണ്‌ ദജ്ജാലിന്റെ തടിയന്‍ കുതിര പാഞ്ഞു പോയത്‌. താഴ്‌വരയിലെ കൊച്ചു പള്ളിയില്‍ നിന്നും മൂസ്സാം കുട്ടി മൊല്ലാക്കയുടെ ബാങ്കു വിളിക്ക്‌ കാതോര്‍ത്തു കൊണ്ട്‌ വാലാത്തന്‍ കണ്ണടച്ചു കിടന്നു. പൂര്‍വാശ്രമത്തില്‍ കയ്തക്കുണ്ട്‌ ഗ്രാമത്തിലെ സുപ്പര്‍സ്റ്റാറായിരുന്നു വാലാത്തന്‍. ആറടി ഉയരവും കാരിരുംബിന്റെ കരുത്തും കരിവീട്ടിയുടെ നിറവുമുള്ള വണ്ടിക്കാരന്‍ വാലാത്തന്‍. ആനകളെപ്പോലെയുള്ള കൂറ്റന്‍ കാളകളെ പൂട്ടിയ ആ ഇരട്ട കാളവണ്ടിയുടെ കുടമണി ശബ്ദം കേട്ടാല്‍ നാട്ടിലെ പെണ്ണുങ്ങളെല്ലാം ജാലകത്തിരശ്ശീല മാറ്റി സുറുമക്കണ്ണുകളാല്‍ ചൂണ്ടയെറിയാന്‍ തുടങ്ങും.പൂവംബുകളെ നിസ്സാരമായി തട്ടിയെറിഞ്ഞു കൊണ്ട്‌ അറബിക്കഥയിലെ സുല്‍ത്താന്‍ പറന്നുപോകും വിടര്‍ന്ന മാറിടത്തിലെക്കും കള്ളിത്തുണിയുടെ കീഴിലെ തടിച്ച കരിംതുടകളിലേക്കും നോക്കി കന്യകകളും പത്തു പെറ്റവരും നെടുവീര്‍പ്പിടുംനാലാം കുളികഴിഞ്ഞ്‌ പായും മടക്കി നനഞ്ഞ തുണികളുമായി പുഴക്കടവില്‍ നിന്നും വരുബോഴാണ്‌ ഉമ്മുകുത്സു ആ സുല്‍ത്താനെ ആദ്യമായി കാണുന്നത്‌.സുറുമയെഴുതാതെ തന്നെ കറുത്തിരുണ്ട കണ്ണുകളും ഈറന്‍ തുണിയില്‍ പൊതിഞ്ഞ ആലുവത്തുണ്ടുപോലുള്ള ദേഹഭംഗിയുമുള്ള ഹൂറിയെ വാലാത്തനും കണ്ടു.ആദ്യ കാഴ്ച്ചയില്‍ തന്നെ ഖല്‍ബിലാരോ കൊളുത്തിട്ടു വലിച്ചപോലെ. റസ്സൂലായ തമ്പുരാനെ തോട്ടവും പാട്ടവുമുള്ള ഉണ്ണീങ്കുട്ടി ഹജിയാരുടെ പുന്നാരമോള്‍ ഉമ്മുക്കുത്സു വണ്ടിക്കാരനു കൊതിക്കാനും കൂടി പറ്റാത്തവള്‍.പക്ഷെ വാലാത്തനു മുന്‍പില്‍ അതൊന്നും ഒരു പ്രശ്നമായില്ല.ഒരു ദിവസം കുളി കഴിഞ്ഞു വരുന്ന പെണ്ണിനു മുന്‍പില്‍ വണ്ടി നിറുത്തി അയാള്‍ അവളോടു പറഞ്ഞു "കേറിന്‍"അവള്‍ അനുസരണയോടെ വണ്ടിയില്‍ കയറി അന്നുതൊട്ട്‌ ഒന്നിച്ചു താമസവും തുടങ്ങി.വര്‍ഷങ്ങള്‍ കഴിഞ്ഞു.വയനാട്ടില്‍ വണ്ടി പ്പണിയും കഴിഞ്ഞ്‌ എട്ടാം നാള്‍ തിരിച്ചെത്തി വീടിന്റെ കതകു തള്ളിത്തുറന്ന വാലാത്തന്‍ ആ കാഴ്ച കണ്ടു ഞെട്ടി ഉമ്മുക്കുത്സുവിന്റെ അകത്തിവെച്ച വെളുത്ത പെരും തുടകള്‍ക്കിടയില്‍ പെരുമ്പാമ്പിനെപ്പോലെ പുളയുന്ന കറുത്ത പുരുഷദേഹം അന്ന് അഭയം തേടിയ ഗുഹയാണിത്‌.നേര്‍ച്ചകളും പെരുന്നാളുകളും ഒട്ടനവധി കഴിഞ്ഞു പോയി. ഇനി ഈ കുന്നില്‍ നിന്നും മടക്കയാത്രയില്ല.പുറത്ത്‌ എന്തോ ശബ്ദം കേള്‍ക്കുന്നു അയാള്‍ ചെവിയോര്‍ത്തു അതെ അതേ ശബ്ദം തലേന്നു കണ്ട സ്വപ്നത്തിലെ അതേ ശബ്ദം ദജ്ജാലിന്റെ കുതിര പറന്നു പോയപ്പോള്‍ കേട്ട അതേ വാദ്യഘോഷം. അയാള്‍ ഗുഹക്കു പുറത്തിറങ്ങി അതാ അവിടെ ജെ സി ബി യും റ്റിപ്പര്‍ ലോറികളുമായി കുന്നു നിരപ്പാക്കി ഫ്ലാറ്റു പണിയാന്‍ വന്നവര്‍ അവര്‍ ആ കുന്നും നിരത്താന്‍ തുടങ്ങിയപ്പോള്‍ തലയില്‍ കയ്യും വച്ച്‌ വാലാത്തന്‍ മുകളിലേക്ക്‌ നോക്കിയിരുന്നു അവിടെ ആകാശത്ത്‌ സുബര്‍ക്കത്തിന്റെ വാതില്‍ തുറക്കുന്നുണ്ടോ?

Thursday, March 6, 2008

മൈക്രോസോഫ്റ്റ്‌ പിടി മുറുക്കുന്നു

മൈക്രോസോഫ്റ്റ്‌, കോടികളുടെ ആസ്ഥിയുള്ള ബഹുരാഷ്ട്ര ഭീമന്‍,പണ്ട്‌ ഐ.ബി.എം ആദ്യത്തെ പെര്‍സണല്‍ കമ്പ്യൂട്ടര്‍ നിര്‍മിച്ചപ്പോള്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റം ഡെവലപ്‌ ചെയ്യാന്‍ അന്നത്തെ ഓപ്പറേറ്റിംഗ്‌ സിസ്റ്റം രാജാക്കന്മാര്‍ വിസമ്മതിച്ചപ്പോള്‍ ചുളുവില്‍ ചാന്‍സു കിട്ടിയ കൊച്ചു കമ്പനി പി.സി ഡോസില്‍ നിന്നു കടമെടുത്ത എം എസ്‌ ഡോസില്‍ തുടങ്ങി ഇന്നു കമ്പ്യൂട്ടറിന്റെ അവസാന വാക്കായി മാറിയ അല്‍ഭുത വളര്‍ച്ച(90-91 കാലത്ത്‌ പി.സി ഡോസ്‌ ഉപയോഗിച്ച ഓര്‍മ്മ എനിക്കുമുണ്ട്‌)പഴയ എളിയ വളര്‍ച്ചയുടെ വിദൂരമായ ഓര്‍മകള്‍ പോലും ഇന്നു എം എസിനില്ല.ചുറ്റുമുള്ള ചെറിയ കമ്പനികളെയെല്ലാം വെട്ടിനിരത്തിയും വെട്ടാന്‍ പറ്റാത്തതിനെയെല്ലാം വിലകൊടുത്തു വാങ്ങിയും എം എസ്‌ എതിരാളികളില്ലാത്ത്‌ ഒരു സമ്രാജ്യത്ത്വത്തിന്റെ അധിപതികളായി മാറി.കുറച്ച്‌ വര്‍ഷങ്ങളായുള്ള ഗൂഗിളിന്റെ വളര്‍ച്ച്‌ കുറച്ചൊന്നുമല്ല എം.എസ്‌. ന്റെ ഉറക്കം നഷ്ടപ്പെടുത്തുന്നത്‌. യുടൂബിനും ഓര്‍കൂട്ടിനുമൊക്കെ അപരന്‍ മാരെ ഇറക്കി ശ്രമിച്ചു നോക്കിയെങ്കിലും ഒന്നും അങ്ങ്‌ ഏല്‍ക്കുന്നില്ല.പണ്ട്‌ ലോട്ടസ്സ്‌ 123വിനെ നശിപ്പിക്കാന്‍ നോട്ട്‌ പാടും വെര്‍ഡ്‌ പാടുമൊക്കെ വിന്റോസില്‍ ചേര്‍ത്തതും പിന്നീട്‌ ബ്രസറുകളിലെ രാജാവായിരുന്ന നെറ്റ്‌ സ്കേപ്പിനെ, ഇന്റര്‍നെറ്റ്‌ എക്സപ്ലോറര്‍ സൗജന്യമായി വിതരണം ചെയ്തു തകര്‍ത്തതു മെല്ലാം ഭാവിയില്‍ വെല്ലുവിളിയായേക്കാവുന്ന ഒരു കമ്പനിയെ തുടക്കത്തിലേ നശിപ്പിക്കുക എന്ന അജണ്ടയായിരുന്നു. ഗൂഗിളിനു നെറ്റില്‍ ഉള്ള സ്വീകാര്യത എം.എസിന്റെ ചങ്കിടിപ്പു കൂട്ടുന്നതിന്റെ കാര്യം മനസ്സിലായില്ലെ.ഇപ്പൊഴാണെങ്കില്‍ സമയവും അത്ര അനുകൂലമല്ല ആനയും അമ്പാരിയുമായി കൊണ്ടുവന്ന വിസ്ത അത്രക്കങ്ങ്‌ ഏറ്റില്ല സ്വകാര്യതയെ തകര്‍ക്കുന്ന ചില രഹസ്യ കോഡ്‌ ഇതിലടങ്ങിയതിനെയും. ഉപഭോക്താവിന്റെ സ്വാതന്ത്ര്യത്തെ തടയിടുന്ന ചില പരിധികള്‍ വച്ചതും ജനങ്ങള്‍ക്കിഷ്ടപ്പെട്ട മട്ടില്ല.
യാഹു വിന്റെ ഷെയറുകള്‍ക്ക്‌ അല്‍പം വില കുറഞ്ഞതും യാഹു ഒരല്‍പം സാമ്പത്തിക ഞെരുക്കത്തിലാണൊ? എന്ന വാര്‍ത്തകള്‍ പുറത്തു വന്നതും ആയിടക്കാണ്‌.തേടിയ വള്ളി ഇതായിരുന്നു എന്നു മനസ്സിലക്കിയ എം.എസ്‌ ഡോളര്‍ ചാക്കുകളുമായി യാഹുവിനു ചുറ്റും മണപ്പിച്ചു നടക്കുന്ന കാഴ്ച്ചയാണ്‌ നമ്മള്‍ ഇപ്പോള്‍ കാണുന്നത്‌.യാഹു ഇതുവരെ വീണിട്ടില്ലെങ്കിലും താമസിയാതെ അതു സംഭവിക്കുമെന്നാണ്‌ വിദഗ്ദ്ധമതം.ഏതായാലും ഗൂഗിളിന്റെ സി ഇ ഒ. എറിക്‌ യാഹുവിന്റെ സി ഇ ഒ ആയ ജെറി യെ ഫോണില്‍ വിളിച്ച്‌ സംസാരിച്ചു എന്നും എം.എസിന്റെ ഭീഷണിക്കെതിരെ ഒന്നിച്ചു നില്‍ക്കാമെന്നു വാഗ്ദാനം ചെയ്തു എന്നുമുള്ള പിന്നാമ്പുറ വര്‍ത്തമാനം സത്യമാണൊ എന്നു നമുക്കു കാത്തിരിക്കാം
manu